ചെങ്ങന്നൂർ: കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ബാറ്ററി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. ഡ്രൈവർ എ റ്റി രാജന്റെയും കണ്ടക്ടർ എസ് ഷാജിയുടെയും സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ഇന്നലെ രാവിലെ 11.30 ന് അറുപതോളം യാത്രക്കാരുമായി ചെങ്ങന്നൂരിൽ എത്തിയ ബസിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഉഗ്ര ശബ്ദം കേട്ട് യാത്രക്കാരും മറ്റുള്ളവരും ഭയന്നു. എം സി റോഡിൽ നിന്ന് ബസ് സ്റ്റാൻഡിനുള്ളിലേക്ക് കയറുമ്പോഴാണ് സംഭവം. ശബ്ദം കേട്ടതോടെ ഡ്രൈവർ തൊട്ടടുത്തുള്ള വർക്ക്ഷോപ്പിലേക്ക് ബസ് ഒതുക്കി നിറുത്തി. ഉടൻ തന്നെ വർക്ക്ഷോപ്പ് ചാർജ് മാൻ ശിവപ്രസാദും സഹപ്രവർത്തകനും കൂടി കത്തിക്കൊണ്ടിരുന്ന ബാറ്ററിയും ബസുമായുള്ള ബന്ധം വിച്ഛേദിക്കുകയും തീ കെടുത്തുകയും ചെയ്തു. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി മറ്റൊരു ബസിൽ കയറ്റിവിട്ടു.
Trending
- 39 ദിവസത്തിന് ശേഷം ബഹ്റൈൻ വ്യോമാതിർത്തി വീണ്ടും തുറന്നു
- ഇനി വിധിയെഴുതാൻ മണിക്കൂറുകൾ; കേരളത്തോടൊപ്പം അസമും പുതുച്ചേരിയും പോളിംഗ് ബൂത്തിലേയ്ക്ക്
- വിധിയെഴുതാനൊരുങ്ങി അസം; എല്ലാം സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, വെബ്കാസ്റ്റിംഗ് ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ
- കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം; അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായി, കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കുത്തി താഴ്ത്തുകയും ചെയ്തു
- തൃശൂരിലെ കിറ്റ് വിവാദം: കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധം, പരാതി നല്കി എല്‍ഡിഎഫ് നേതാക്കള്‍
- ‘വലിയ ജാഗ്രത വേണം; അര്‍ഹതയുള്ളവര്‍ക്കാവണം നമ്മുടെ വോട്ട്’; എല്ലാ പ്രവര്‍ത്തകരും വോട്ട് ചെയ്യണമെന്ന് കാന്തപുരം
- ഒന്നിച്ചുപോകാനാകില്ലെന്ന് കോടതിയില്‍ പറഞ്ഞു; പിന്നാലെ പൊലിസുകാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് കുറ്റക്കാരന്‍
- നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്രസേനയടക്കം തലസ്ഥാന നഗരത്തിൽ 2500 ഉദ്യോഗസ്ഥർ, സുരക്ഷാ വലയം തീർത്ത് പൊലീസ്

