ബീജിംഗ് : ചൈന പതുക്കെ പ്രായമായവരുടെ രാജ്യമായി മാറുകയാണ്. തിരിഞ്ഞുനോക്കാൻ കുട്ടികളില്ലാത്ത പ്രായമായ ചൈനക്കാർ അവരുടെ വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഏകാന്ത ജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം കർശനമായി നടപ്പാക്കിയത് ചൈനയുടെ ജനസംഖ്യാ വളർച്ചയിൽ കുത്തനെ ഇടിവുണ്ടാക്കി. യുവാക്കളുടെയും കുട്ടികളുടെയും എണ്ണം കുത്തനെ കുറഞ്ഞു. തലസ്ഥാനമായ ബെയ്ജിങ്ങിൽ 2003നു ശേഷം ഇതാദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ വാർത്തയും അതിനിടെ പുറത്തെത്തി. മരണനിരക്ക് ജനനനിരക്കിനെ മറികടക്കുകയും ചെയ്തു. ചൈനയിൽ, 60 വയസ്സിന് മുകളിലുള്ള ബഹുഭൂരിപക്ഷം ആളുകളും കോവിഡാനന്തര രോഗങ്ങളുടെ പിടിയിലാണ്. ജനനനിരക്ക് ഗണ്യമായി കുറയുന്നതിനനുസരിച്ച് മരണനിരക്കു കൂടുകയാണ്. ചൈനയിലെ പ്രായമായ ദമ്പതികളിൽ ഭൂരിഭാഗത്തിനും ഒരു കുട്ടി മാത്രമേയുള്ളൂ. കുട്ടികളില്ലാത്തവർ ധാരാളമുണ്ട്. മാതാപിതാക്കളെ പരിപാലിക്കാൻ മക്കൾക്ക് സമയമില്ല. കുട്ടികളില്ലാത്ത മാതാപിതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത ഒരു കൂട്ടം പ്രായമായ ആളുകൾ ചൈനീസ് തെരുവുകളിലൂടെ അലയുന്ന കാഴ്ചകളാണു വിദേശമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
Trending
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്