ബീജിംഗ് : ചൈന പതുക്കെ പ്രായമായവരുടെ രാജ്യമായി മാറുകയാണ്. തിരിഞ്ഞുനോക്കാൻ കുട്ടികളില്ലാത്ത പ്രായമായ ചൈനക്കാർ അവരുടെ വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഏകാന്ത ജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം കർശനമായി നടപ്പാക്കിയത് ചൈനയുടെ ജനസംഖ്യാ വളർച്ചയിൽ കുത്തനെ ഇടിവുണ്ടാക്കി. യുവാക്കളുടെയും കുട്ടികളുടെയും എണ്ണം കുത്തനെ കുറഞ്ഞു. തലസ്ഥാനമായ ബെയ്ജിങ്ങിൽ 2003നു ശേഷം ഇതാദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ വാർത്തയും അതിനിടെ പുറത്തെത്തി. മരണനിരക്ക് ജനനനിരക്കിനെ മറികടക്കുകയും ചെയ്തു. ചൈനയിൽ, 60 വയസ്സിന് മുകളിലുള്ള ബഹുഭൂരിപക്ഷം ആളുകളും കോവിഡാനന്തര രോഗങ്ങളുടെ പിടിയിലാണ്. ജനനനിരക്ക് ഗണ്യമായി കുറയുന്നതിനനുസരിച്ച് മരണനിരക്കു കൂടുകയാണ്. ചൈനയിലെ പ്രായമായ ദമ്പതികളിൽ ഭൂരിഭാഗത്തിനും ഒരു കുട്ടി മാത്രമേയുള്ളൂ. കുട്ടികളില്ലാത്തവർ ധാരാളമുണ്ട്. മാതാപിതാക്കളെ പരിപാലിക്കാൻ മക്കൾക്ക് സമയമില്ല. കുട്ടികളില്ലാത്ത മാതാപിതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത ഒരു കൂട്ടം പ്രായമായ ആളുകൾ ചൈനീസ് തെരുവുകളിലൂടെ അലയുന്ന കാഴ്ചകളാണു വിദേശമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു