ബീജിംഗ് : ചൈന പതുക്കെ പ്രായമായവരുടെ രാജ്യമായി മാറുകയാണ്. തിരിഞ്ഞുനോക്കാൻ കുട്ടികളില്ലാത്ത പ്രായമായ ചൈനക്കാർ അവരുടെ വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഏകാന്ത ജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം കർശനമായി നടപ്പാക്കിയത് ചൈനയുടെ ജനസംഖ്യാ വളർച്ചയിൽ കുത്തനെ ഇടിവുണ്ടാക്കി. യുവാക്കളുടെയും കുട്ടികളുടെയും എണ്ണം കുത്തനെ കുറഞ്ഞു. തലസ്ഥാനമായ ബെയ്ജിങ്ങിൽ 2003നു ശേഷം ഇതാദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ വാർത്തയും അതിനിടെ പുറത്തെത്തി. മരണനിരക്ക് ജനനനിരക്കിനെ മറികടക്കുകയും ചെയ്തു. ചൈനയിൽ, 60 വയസ്സിന് മുകളിലുള്ള ബഹുഭൂരിപക്ഷം ആളുകളും കോവിഡാനന്തര രോഗങ്ങളുടെ പിടിയിലാണ്. ജനനനിരക്ക് ഗണ്യമായി കുറയുന്നതിനനുസരിച്ച് മരണനിരക്കു കൂടുകയാണ്. ചൈനയിലെ പ്രായമായ ദമ്പതികളിൽ ഭൂരിഭാഗത്തിനും ഒരു കുട്ടി മാത്രമേയുള്ളൂ. കുട്ടികളില്ലാത്തവർ ധാരാളമുണ്ട്. മാതാപിതാക്കളെ പരിപാലിക്കാൻ മക്കൾക്ക് സമയമില്ല. കുട്ടികളില്ലാത്ത മാതാപിതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത ഒരു കൂട്ടം പ്രായമായ ആളുകൾ ചൈനീസ് തെരുവുകളിലൂടെ അലയുന്ന കാഴ്ചകളാണു വിദേശമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
Trending
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
