ലാഹോർ: താൻ കൊല്ലപ്പെടുമെന്ന് ഉറപ്പുണ്ടെന്നും കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തണവുമെന്ന ആവശ്യവുമായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടി നേതാവുമായ ഇമ്രാൻ ഖാൻ. വീണ്ടും കോടതിയിൽ ഹാജരായാൽ കൊല്ലപ്പെടും. കേസുകൾ ഒരുമിച്ച് ആക്കണമെന്നും വീഡിയോ കോൺഫറൻസിംഗ് വഴി നടപടികൾ നടത്താനും ഇമ്രാൻ ചീഫ് ജസ്റ്റിസ് ഉമർ ആറ്റ ബന്ദിയാലിനോട് അഭ്യർത്ഥിച്ചു.
തോഷിയാന കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇസ്ലാമാബാദ് കോടതിയിൽ ഹാജരായപ്പോൾ അജ്ഞാതരായ 20 പേർ ചുറ്റിലുമുണ്ടായിരുന്നു. രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. പോലീസും ജനങ്ങളും ഏറ്റുമുട്ടി തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു. കോടതി വളപ്പിൽ പ്രവേശിക്കുമ്പോൾ സംഭവിച്ച കാര്യങ്ങളാണിവ. ഇത്തരത്തിലുള്ള സംഘർഷം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അള്ളാഹുവിൻ്റെ സംരക്ഷണത്തോടെയാണ് രക്ഷപ്പെട്ടത്, ഇസ്ലാമാബാദ് കോടതി വളപ്പിൽ നടന്ന ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് ഖാൻ പറഞ്ഞു.