തിരുവനന്തപുരം: പ്രവാസികള്‍ക്ക് കൊറോണ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിഷയത്തില്‍ കേന്ദ്രനിലപാട് അനുസരിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. അതിനു ശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.വ്യാപകമായ പ്രതിക്ഷേധമാണ് ഈ വിഷയത്തിൽ പ്രവാസലോകത്തു നിന്ന് ഉണ്ടാവുന്നത്.ഈ തീരുമാനം ഉപേക്ഷിച്ചുവെന്നും ഇതിന് കാരണം തന്റെ ഇടപെടലാണ് എന്ന അവകാശവാദവുമായി നിരവധിപേർ രംഗത്ത് എത്തിയിരുന്നു. ഇത്തരം പോസ്റ്റുകളെ സോഷ്യൽ മീഡിയകളിൽ പ്രവാസികൾ ഏറെ പരിഹസിച്ചിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ പ്രവാസികൾക്ക് അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
Trending
- അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ, ‘തുടരണമീ വിജയഗാഥ’ അവതരിപ്പിച്ചു.
- ടീം യുഡിഫ് ബഹ്റൈൻ കമ്മിറ്റി പ്രവാസി ക്ഷേമത്തിനായി മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ നിർദേശച്ച പ്രവാസികൾക്ക് ഗുണകരമായകാര്യങ്ങൾ യുഡിഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി
- ‘ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടേ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂ’; രാജീവ് ചന്ദ്രശേഖർ
- സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിള മോർച്ച
- വയനാട് ഫണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിലെന്ന് കെ.സി. വേണുഗോപാല്‍
- വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ ഫാത്തിമ തെഹ്ലിയ
- വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 188 മിസൈലുകളും 445 ഡ്രോണുകളും തകര്‍ത്തു

