ആല്ട്ടാ വേരാപേസ്: ഗ്വാട്ടിമാലയിലെ ശക്തമായ പേമാരിയിലും മലയിടിച്ചിലിലും 150ലേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നഗരപ്രദേശങ്ങളില്‍ നിന്നും ഏറെ ദൂരെയുള്ള ഗ്രാമീണ മേഖലകളിലാണ് ദുരന്തം വന്‍നാശം വിതച്ചിരിക്കുന്നത്. സൈന്യം നേരിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ക്വേജ മേഖലയിലാണ് മലയിടിഞ്ഞത്. ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമാണെന്നാണ് സൈന്യം അറിയിക്കുന്നത്.
ഇന്നലെ 50 മരണമാണ് ആദ്യം പ്രദേശത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തത്. കാറ്റഗറി നാലില്‍ പെടുന്ന ചുഴലിക്കാറ്റ് 225 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിച്ചത്. ആദ്യം ഹോണ്ടുറാസ് മേഖലയില്‍ വ്യാപിച്ച കാറ്റ് തുടര്‍ന്നാണ് ശക്തികൂടി ഗ്വാട്ടിമാല തീരം തൊട്ടത്. ഹോണ്ടുറാസില്‍ 10 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Trending
- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
- ലോകസുന്ദരിപ്പട്ടം തായ്ലന്റിന്, കിരീടം ചൂടി ഒപാൽ സുചാത ചുങ്സ്രി
- പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
- വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
- ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്ഐ
- ആറ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാൻ വാദം തള്ളി ഇന്ത്യ; നഷ്ടം സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി