ന്യൂഡല്‍ഹി: ദൃഢനിശ്ചയമുള്ള ജനങ്ങളിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും ജനങ്ങളാണ് രാജ്യത്തിന്റെ യഥാർത്ഥ ശിൽപികളെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കാൻ രാജ്യത്തിന് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനമൊഴിയുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാംനാഥ് കോവിന്ദ്. കുട്ടിയായിരുന്നപ്പോൾ ജനാധിപത്യം എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയ പുരോഗമിച്ചുകൊണ്ടിരുന്ന സമയത്ത് നടന്ന ദേശീയ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഞാനും ഭാവിയിൽ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചു. പക്ഷേ, ജനാധിപത്യത്തിന്റെ നെറുകയിൽ നിൽക്കുന്ന ഒരു സ്ഥാനത്തെക്കുറിച്ച് സ്വപ്നം പോലും കണ്ടില്ല. വർഷങ്ങൾക്ക് ശേഷം കാൺപൂരിലെ പരോങ്ക് ഗ്രാമത്തിൽ നിന്നുള്ള രാംനാഥ് കോവിന്ദ് എന്ന സാധാരണക്കാരൻ ഇന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളെയും അഭിസംബോധന ചെയ്യുകയാണ്. നമ്മുടെ ഊർജ്ജസ്വലമായ ജനാധിപത്യ ശക്തിക്ക് നന്ദി പറയുകയും തലകുനിക്കുകയും ചെയ്യുന്നു. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിൽ സാധാരണക്കാരിൽ സാധാരണക്കാർക്ക് പോലും ജനാധിപത്യ സംവിധാനത്തിൽ നല്ല പ്രവർത്തനം നടത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Trending
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
