കോഴിക്കോട്: കോവൂരിൽ ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. റിനീഷ് കൂരാച്ചുണ്ട്, അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്. കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. വൈകിട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയതായിരുന്നു ഇരുവരും. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ രണ്ടടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ടാങ്കിലേക്ക് ആദ്യം ഇറങ്ങിയ ആൾക്ക് ബോധക്ഷയം ഉണ്ടായി. ഇയാളെ രക്ഷിക്കാൻ പിന്നാലെയിറങ്ങിയ രണ്ടാമത്തെയാൾക്കും ബോധം നഷ്ടപ്പെട്ടു. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
Trending
- വോയിസ് ഓഫ് ട്രിവാൻഡ്രം ഇഫ്താർ സ്വാഗതസംഘം രൂപീകരിച്ചു
- മൂന്നാറില്‍ വാഹനപരിശോധന ശക്തം
- ‘തരൂർ വിശ്വപൗരൻ, ഞാൻ സാധാരണ പാർട്ടി പ്രവർത്തകൻ’ മുരളീധരന്
- ശശി തരൂരിന്റെ വാക്കുകൾ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
- ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു; കാറിൽ ലണ്ടനില്‍ നിന്ന് എത്തിയ സഞ്ചാരികള്‍
- ഐ.വൈ.സി.സി മനാമ ഏരിയ ” ഷുഹൈബ് എടയന്നൂർ ” അനുസ്മരണം സംഘടിപ്പിച്ചു
- അമേരിക്കയിൽ നിന്ന് മോദി മടങ്ങിയെത്തിയ ശേഷം ബിജെപി നേതൃയോഗം ചേരും; ദില്ലി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമോ?
- കലൂർ ഐഡെലി കഫേ അപകടം: ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണം രണ്ടായി