ലക്നൗ: ഉത്തർപ്രദേശിൽ സമൂഹവിവാഹത്തിൽ നടന്ന തട്ടിപ്പിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെ 15 പേർ അറസ്റ്റിൽ. ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിഞ്ഞത്. ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹവിവാഹം നടന്നത്.568 ദമ്പതികളാണ് അന്ന് വിവാഹിതരായത്. എന്നാൽ വധൂവരന്മാരായി വേഷമിടാൻ യുവതികളെയും യുവാക്കളെയും വാടകയ്ക്കെടുക്കുകയായിരുന്നു. 500 രൂപ മുതൽ 2000 രൂപ വരെ നൽകിയാണ് വാടകയ്ക്കെടുത്തത്. ‘ചില യുവതികൾക്ക് വരന്മാർ ഇല്ലായിരുന്നു. അവർ സ്വയം മാലയിട്ടു.’-ദൃക്സാക്ഷി പറഞ്ഞു.വരനായി വേഷമിടാൻ പണം വാഗ്ദാനം ചെയ്തതായി 19കാരൻ വെളിപ്പെടുത്തി. ‘ഞാൻ കല്യാണം കാണാനാണ് അവിടെ പോയത്. അവർ എന്നെ അവിടെ ഇരുത്തി. പണം തരാമെന്ന് പറഞ്ഞു. ഇത്തരത്തിൽ പലരെയും വരനായി വേഷം കെട്ടിച്ചു.’- കൗമാരക്കാരൻ പറഞ്ഞു. ബിജെപി എംഎൽഎ കേത്കി സിംഗ് ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. സർക്കാരിന്റെ സ്കീമിന് കീഴിൽ വിവാഹിതരാകുന്ന ദമ്പതികൾ 51,000 നൽകും. ഇതിൽ 35,000 വധുവിനും, 10,000 വിവാഹ വസ്ത്രങ്ങളും മറ്റും വാങ്ങാനും 6,000 രൂപ ചടങ്ങിനുമാണ് നൽകുക. പ്രതികൾക്ക് പണം കൈമാറുന്നതിന് മുമ്പാണ് ഈ തട്ടിപ്പ് പുറത്തായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നതുവരെ അന്ന് വിവാഹിതരായ ആർക്കും പണം നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി.
Trending
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്