കൊല്ലം: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2021 ഡിസംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. അഞ്ചു വകുപ്പുകളിലായാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിനോദിന്റെ ബന്ധുവും കേസിലെ രണ്ടാം പ്രതിയുമായ രാജമ്മയെ കോടതി താക്കീത് ചെയ്ത് വിട്ടയച്ചു. പ്രതി നേരത്തേ താമസിച്ചിരുന്ന വീട്ടില്‍ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം രണ്ട് വര്‍ഷം കൂടി അധികം കഠിന തടവ് അനുഭവിക്കണം. പ്രതി തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു. അഞ്ചു വകുപ്പുകളിലായി 20 വര്‍ഷം വച്ചാണ് ശിക്ഷ. അങ്ങനെ വരുമ്പോള്‍ മൊത്തം 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. 2021 ല്‍ അടൂര്‍ സി.ഐ. ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്.
Trending
- മനാമ സൂഖ് അഗ്നിബാധ : കെഎംസിസി ആശ്വാസ ധനം വിതരണം ചെയ്തു
- ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനങ്ങൾ
- പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർള
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 64കാരന് ജീവപര്യന്തവും 6 വര്‍ഷം കഠിന തടവും
- നബാര്‍ഡിൻറെ റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിൽ കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി
- എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു: ഇനി രാഷ്ട്രീയ രംഗത്തേക്ക്
- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപകൂടി
- സിസിബി ഐലൻഡ് സിങ്ങർ സീസൺ 1- പവിഴദ്വീപിലെ പാട്ടുമത്സരം 2024 , എൽദോ എഡിസൺ വിജയി