കൊച്ചി : വയനാട്ടിൽ സ്കൂൾ വിദ്യാർഥിനി ഷഹ്ല ഷിറിൻ പാമ്പു കടിയേറ്റുമരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി കൽപറ്റ സർവജന സ്കൂളിലെ അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു. അധ്യാപകരായ ഷിജിൽ, കെ.കെ. മോഹനൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പാമ്പു കടിയേറ്റ കുട്ടിയെ അധ്യാപകർ ആശുപത്രിയിലെത്തിക്കാൻ തയാറായില്ലെന്നാണു കേസ്. കേസിൽ എ.എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്കൂളിലെ അധ്യാപകരുടെ മൊഴിയെടുത്തു. അധ്യാപകരുടെ അനാസ്ഥ മൂലം വിദ്യാർഥി മരിച്ചതില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. സ്കൂളിലെ പ്രധാന അധ്യാപകൻ കെ.കെ. മോഹനൻ, പ്രിൻസിപ്പൽ എ.കെ. കരുണാകരൻ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ലിസ മെറിൻ ജോയി എന്നിവരാണ് കേസിലെ പ്രതികള്‍. അധ്യാപകൻ ഷിജിൽ ഒന്നാം പ്രതിയാണ്.
Trending
- ‘തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്, ബാക്കി 18 എൽഡിഎഫിനും, ഇതാണ് അവരുടെ ഡീൽ’; കെ മുരളീധരൻ
- ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ് നടത്തി മധ്യകേരളം
- ഒമാനില്‍ വാഹനമിടിച്ച് രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
- കള്ളവോട്ട് തടയാന്‍ ക്യാമറ നിരീക്ഷണം; രാജ്യത്തെ ഏറ്റവും വിപുലമായ ക്രമീകരണം കണ്ണൂരിൽ
- ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് മരണം
- ഇടുക്കിയില്‍ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവും സുഹൃത്തും കസ്റ്റഡിയില്‍
- വയനാട്ടിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച കിറ്റുകൾ പിടിച്ചെടുത്തു; നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
- കാണാതായ രണ്ട് കുട്ടികൾ കാറിനുള്ളിൽ മരിച്ചനിലയിൽ; ദുരൂഹത