മനാമ: യുവാക്കളുടെ ശാക്തീകരണം ലക്ഷ്യംവെച്ച് ബഹ്റൈന്‍ യുവജനകാര്യ മന്ത്രാലയവും അറബ് ഓപ്പണ്‍ യൂണിവേഴ്സിറ്റി(എ.ഒ.യു)യും കരാറുണ്ടാക്കി.
എ.ഒ.യു. പ്രസിഡന്റ് ഡോ. നജ്മ താഖിയും ബഹ്റൈന്‍ യുവജനകാര്യ മന്ത്രി റവാന്‍ ബിന്ത് നജീബ് തൗഫീഖിയുമാണ് സഹകരണ കരാറില്‍ ഒപ്പുവെച്ചത്. ബഹ്റൈനി യുവാക്കളെ ശാക്തീകരിക്കാനും അവരുടെ കഴിവുകള്‍ കണ്ടെത്താനും മെച്ചപ്പെടുത്താനും പ്രകടിപ്പിക്കാനും ഭാവിയില്‍ നേതൃത്വത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാനും പരസ്പരം സഹകരിക്കുന്നതിനുള്ള പൊതുവേദിയായി ഈ കരാര്‍ വര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രാലയമോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്ന പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ എ.ഒ.യു വിദ്യാര്‍ത്ഥികള്‍ക്ക് കരാര്‍ അവസരം നല്‍കും. യുവജനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികള്‍ സംയുക്തമായി നടപ്പിലാക്കാനുള്ള വ്യവസ്ഥകളും ഇതിലുള്‍പ്പെടുന്നു. 35 വയസ്സു വരെയുള്ള യുവജനങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ പരിപാടികളില്‍ പങ്കാളിത്തം സാധ്യമാകും. കൂടാതെ യുവജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംഘടനകളിലെ യുവാക്കള്‍ക്ക് സര്‍വകലാശാലയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും കരാര്‍ അനുവദിക്കുന്നു.
Trending
- പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
- മുസ്തഫാബാദ് അല്ല, ഇനി ശിവപുരി’; ബിജെപി നേതാവ്
- മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി
- ഷെയ്ൻ നിഗമിന്റെ ‘എൽ ക്ലാസിക്കോ’ വരുന്നു
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി