തിരുവല്ല : ആരോഗ്യമന്ത്രി വീണാ ജോർജിന്റെ തിരുവല്ല താലൂക്ക് ആശുപത്രിയിലെ സന്ദർശന വേളയിൽ എല്ലാ ഡോക്ടർമാരും ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന കെ.ജി.എം.ഒ.എ യുടെ വാദം പൊളിയുന്നു. മൂന്ന് ഡോക്ടർമാർ മാത്രമാണ് ഒ.പിയിൽ എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എട്ട് ഡോക്ടർമാർക്ക് സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ട് ഡോക്ടർമാർ രജിസ്റ്ററിൽ പോലും ഒപ്പിട്ടിട്ടില്ല. ഒപ്പിട്ടതിനു ശേഷം ആറ് ഡോക്ടർമാർ എത്തിയില്ലെന്നും നോട്ടീസിൽ പറയുന്നു. അതേസമയം, ആരോഗ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെജിഎംഒഎ ഇന്ന് രാവിലെ കരിദിനം ആചരിച്ചു.
മന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് കെജിഎംഒഎ ഉയർത്തിയത്. രാജാവിന്റെ ഭരണകാലത്തല്ല. ജനാധിപത്യകാലത്താണ് ഇപ്പോൾ ജീവിക്കുന്നതെന്ന് മന്ത്രി ഓർക്കണമെന്നും കെജിഎംഒഎ പറഞ്ഞു. മന്ത്രിക്ക് ജനാധിപത്യബോധമില്ലെന്നും സൂപ്രണ്ടിനെ പരസ്യമായി വിചാരണ ചെയ്തതിനെതിരെ പ്രതികരിക്കുമെന്നും കെ.ജി.എം.ഒ.എ പറഞ്ഞു. കൂടാതെ ,മന്ത്രിക്കെതിരെ കോടതിയെ സമീപിക്കും. വേണ്ടിവന്നാൽ മന്ത്രിയെ രാജിവെപ്പിക്കുമെന്നും ഐഎംഎ പ്രതികരിച്ചു.
Trending
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.

