തിരുവല്ല : ആരോഗ്യമന്ത്രി വീണാ ജോർജിന്റെ തിരുവല്ല താലൂക്ക് ആശുപത്രിയിലെ സന്ദർശന വേളയിൽ എല്ലാ ഡോക്ടർമാരും ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന കെ.ജി.എം.ഒ.എ യുടെ വാദം പൊളിയുന്നു. മൂന്ന് ഡോക്ടർമാർ മാത്രമാണ് ഒ.പിയിൽ എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എട്ട് ഡോക്ടർമാർക്ക് സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ട് ഡോക്ടർമാർ രജിസ്റ്ററിൽ പോലും ഒപ്പിട്ടിട്ടില്ല. ഒപ്പിട്ടതിനു ശേഷം ആറ് ഡോക്ടർമാർ എത്തിയില്ലെന്നും നോട്ടീസിൽ പറയുന്നു. അതേസമയം, ആരോഗ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെജിഎംഒഎ ഇന്ന് രാവിലെ കരിദിനം ആചരിച്ചു.
മന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് കെജിഎംഒഎ ഉയർത്തിയത്. രാജാവിന്റെ ഭരണകാലത്തല്ല. ജനാധിപത്യകാലത്താണ് ഇപ്പോൾ ജീവിക്കുന്നതെന്ന് മന്ത്രി ഓർക്കണമെന്നും കെജിഎംഒഎ പറഞ്ഞു. മന്ത്രിക്ക് ജനാധിപത്യബോധമില്ലെന്നും സൂപ്രണ്ടിനെ പരസ്യമായി വിചാരണ ചെയ്തതിനെതിരെ പ്രതികരിക്കുമെന്നും കെ.ജി.എം.ഒ.എ പറഞ്ഞു. കൂടാതെ ,മന്ത്രിക്കെതിരെ കോടതിയെ സമീപിക്കും. വേണ്ടിവന്നാൽ മന്ത്രിയെ രാജിവെപ്പിക്കുമെന്നും ഐഎംഎ പ്രതികരിച്ചു.
Trending
- കാക്കനാട് കാർ സർവീസ് സെന്ററിൽ വൻ തീപിടിത്തം
- ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
- പോള ഹുർദുമായി പ്രണയബന്ധത്തിൽ; ബിൽ ഗേറ്റ്സ്
- ട്രെയിൻ യാത്രക്കാർക്ക് ഇത് സന്തോഷ നിമിഷം
- കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ റാഗിംഗ്; 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
- ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു
- സർഗയുടെ കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
- അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2025 കമ്മിറ്റി നിലവിൽ വന്നു