ചെന്നെെ: ഡി എം കെയെ കുടുംബ പാർട്ടിയെന്ന് വിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ തമിഴ്നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ രംഗത്ത്. അമിത് ഷായുടെ മകൻ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി സി സി ഐ) സെക്രട്ടറിയായതിനെ ചോദ്യം ചെയ്ത് കൊണ്ടാണ് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചത്. എങ്ങനെയാണ് ജയ് ഷാ സെക്രട്ടറിയായതെന്നും എത്ര ക്രിക്കറ്റ് മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി പരിഹസിച്ചു. എന്നെ മുഖ്യമന്ത്രിയാക്കുകയാണ് ഡി എം കെ പാർട്ടിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ, എനിയ്ക്ക് അമിത് ഷായോട് ചോദിക്കാനുള്ളത് നിങ്ങളുടെ മകൻ എങ്ങനെ ബി സി സി ഐയുടെ സെക്രട്ടറിയായി എന്നാണ്. എത്ര ക്രിക്കറ്റ് മത്സരങ്ങൾ നിങ്ങളുടെ മകൻ കളിച്ചു?. എത്ര റൺസ് നേടി?.’ ഉദയനിധി ചോദിച്ചു. വെള്ളിയാഴ്ച രാമേശ്വരത്ത് തമിഴ്നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലെെയുടെ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തപ്പോഴാണ് അമിത് ഷാ, ഡി എം കെയെ കുടുംബ പാർട്ടിയെന്ന് വിശേഷിപ്പിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെ സഖ്യകക്ഷികളും കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Trending
- ബഹ്റൈനിലെ എച്ച്.ബി.ഡി.സിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂര്‍ സേവനം തുടങ്ങി
- ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം മോണ്ട്രിയലില് സ്ഥിതിവിവരക്കണക്ക് ശില്പശാല നടത്തി
- പഹല്‍ഗാം ഭീകരാക്രമണത്തിന് വഴി വച്ചത് സുരക്ഷാ വീഴ്ച , ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ
- ‘സീസണ്‍സ്’ ടൂറിസം യാത്ര: മോസ്കോയിലെ റെഡ് സ്ക്വയറില്‍ ബഹ്റൈനി കുടുംബങ്ങള്‍ ദേശീയ പതാകയുയര്‍ത്തി
- പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി
- പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗം; സിസി മുകുന്ദനെ ഒഴിവാക്കിയതിൽ സിപിഐ
- നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി, കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം
- ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് യാത്രാവിവരണം പ്രകാശനം ചെയ്തു.