ന്യൂഡൽഹി: ഡൽഹി ആർ കെ പുരത്ത് രണ്ട് സ്ത്രീകളെ ഇന്ന് പുലർച്ചെ വെടിവച്ച് കൊന്നു. ആർ കെ പുരം അംബേദ്കർ കോളനിയിലെ താമസക്കാരായ പിങ്കി, ജ്യോതി എന്നിവരാണ് മരിച്ചത്. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം. വെടിവച്ചവരും പരിക്കേറ്റവരും ബന്ധുക്കളാണെന്നാണ് അറിയുന്നത്. സംഭവത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന ഒരാളെയും അയാളുടെ കൂട്ടാളികളെയും പൊലീസ് അറസ്റ്റുചെയ്തു. ശേഷിക്കുന്നവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. അക്രമത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണ്. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
Trending
- ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കുള്ള റീത്ത് പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധത്തിന് സാധ്യത, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
- വ്യാജ വീഡിയോ നിര്‍മാണത്തിന് 10,000 ദിനാര്‍ വരെ പിഴയും തടവും; നിയമഭേദഗതി ശൂറ കൗണ്‍സില്‍ പരിഗണിക്കും
- ബഹ്റൈനില്‍നിന്ന് ഗാസയിലേക്ക് 100 ടണ്‍ അടിയന്തര ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു
- ഫോര്‍മുല 1 അരാംകോ പ്രീ-സീസണ് ടെസ്റ്റിംഗ്: ചാള്‍സ് ലെക്ലര്‍ക്ക് ടൈംഷീറ്റില്‍ ഒന്നാമന്
- ബഹ്റൈൻ പ്രതിഭ റിഫ മേഖല സബ് കമ്മിറ്റികളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു
- ചികിത്സ പിഴവ് പരാതികൾ; ആരോഗ്യവകുപ്പിൽ നടക്കുന്നത് റിപ്പോർട്ട് തേടൽ മാത്രം, മന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ, തുടർചികിത്സയിലും സഹായത്തിലും കണക്കില്ല
- ബിഡികെ – ബജവ്വ സെവൻ സ്റ്റാർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
- ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം പ്രതിസന്ധിയില്‍? ഇരട്ടി തുക ആവശ്യപ്പെട്ട് ജിസിഡിഎ

