കൽപ്പറ്റ: പിക്കപ്പ് വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ചു വിൽക്കുന്നത് പതിവാക്കിയ രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. തൊണ്ടര്‍നാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷന് പരിധികളില്‍നിന്ന് തുടര്‍ച്ചയായി പിക്കപ്പ് വാഹനങ്ങള്‍ മോഷണം പോയ കേസുകളിലാണ് പ്രതികളെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും പോലീസ് തന്ത്രപൂര്‍വം പിടികൂടിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെയും തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍, മേട്ടുപാളയം എന്നിവിടങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളാണ് പരിശോധിച്ചത്. മുന്‍ സൈനികനായ ആലപ്പുഴ തിരുവന്‍വണ്ടൂര്‍ ഓതറേത്ത് വീട്ടില്‍ ബി. സുജേഷ്കുമാര്‍ (44), കോഴിക്കോട് ഫറോക്ക് കക്കാട്ടുപറമ്പില്‍ വീട്ടില്‍ അബ്ദുൽ സലാം (37) എന്നിവരാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി അബ്ദുൽ സലാമിന് മുപ്പതോളം കേസുകളും സുജേഷ്കുമാറിന് പത്തോളം കേസുകളുമുണ്ട്.
കമ്പളക്കാട് സ്റ്റേഷന് പരിധിയിലാണ് ജില്ലയിലെ ആദ്യ പിക്കപ്പ് മോഷണം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് മൂന്നിന് കമ്പളക്കാട് അമ്പലച്ചാലിൽ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ പാര്‍ക്ക് ചെയ്ത അശോക് ലെയ്ലാന്‍ഡ് ദോസ്ത് വാഹനമാണ് മോഷണം പോയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കമ്പളക്കാട് പോലീസ് കേസടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. പിന്നീട്, മേപ്പാടി പൊലീസ് സ്റ്റേഷന് പരിധിയിലും പിക്കപ്പ് മോഷണം പോയി. ജൂലൈ 13നും 14നുമിടയിലാണ് കുന്നമ്പറ്റ ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിരുന്ന ഫോഴ്സ് കമ്പനിയുടെ പിക്കപ്പ് മോഷണം പോയത്. മേപ്പാടി പോലീസും കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ജൂലൈ 19നും 20നുമിടയില്‍ തൊണ്ടര്‍നാട് സ്റ്റേഷന് പരിധിയിലും പിക്കപ്പ് മോഷണം പോയി. കോറോം കടയങ്കലില് എന്‍.എം. സിമന്റ് പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിന്റെ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്ര പിക്കപ്പ് വാഹനമാണ് മോഷ്ടിക്കപ്പെട്ടത്.
സമാന രീതിയിലാണ് വാഹനമോഷണങ്ങളെന്നതിനാല്‍ പിന്നില്‍ ഒരേ സംഘമാവാം എന്ന നിഗമനത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നിര്‍ദേശപ്രകാരം മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പി എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വാഹനങ്ങള്‍ തമിഴ്നാട്ടിലേക്കാണ് കടത്തിയതെന്ന് വ്യക്തമായി. തൊണ്ടര്‍നാട് എസ്.ഐ കെ. മൊയ്തു, എസ്.സി.പി.ഒ. റബിയത്ത് എന്നിവര്‍ കളവുപോയ വാഹനവും പ്രതികളെയും കണ്ടെത്താൻ തമിഴ്നാട്ടിലേക്ക് തിരിക്കുകയും തമിഴ്നാട്ടിലെ പൊളളാച്ചി, നാമക്കല്‍, കോയമ്പത്തൂര്‍, മേട്ടുപാളയം എന്നീ സ്ഥലങ്ങളിലെ സി.സി.ടി.വി. ക്യാമറകളും വാഹനങ്ങള്‍ പൊളിച്ചു വില്പന നടത്തുന്ന സംഘങ്ങളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് ജൂലൈ 26ന് മേട്ടുപാളയം, കുറുവനൂര്‍ എന്ന സ്ഥലത്തുവച്ച് പിക്കപ്പ് കണ്ടെത്തുകയും ബന്തവസ്സിലെടുക്കുകയും ചെയ്തു. തുടരന്വേഷണത്തില്‍ ഒരുകൂട്ടം ആളുകള്‍ തമിഴ്നാട്ടിലേക്കു വാഹനങ്ങള്‍ കടത്തിക്കൊണ്ടു വന്നു പൊളിച്ചു വില്പന നടത്തുന്നവര്‍ക്കു കൈമാറുന്നതായി കണ്ടെത്തി.
തുടര്‍ന്നാണ് സുജേഷ് കുമാറിനെ എറണാകുളത്തുനിന്നും അബ്ദുൽ സലാമിനെ പാലക്കാട്ടുനിന്നും പിടികൂടിയത്.
മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ. കെ.എസ്. അജേഷ്, എസ്.ഐ. ഹരീഷ് കുമാര്‍, എ.എസ്.ഐ. നൗഷാദ്, സീനിയര്‍ സി.പി.ഒമാരായ പി.എം. താഹിര്‍, ജിമ്മി ജോര്‍ജ്, എം. ബിജു, സി.പി.ഒ. ഷിന്റോ ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Trending
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്‍
- ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്‍ധിപ്പിക്കും – എം.വി ഗോവിന്ദന്
- ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
- ലഹരികടത്ത് യുവാക്കള്‍ പിടിയില്‍
- ഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് പേരുകള്‍
- സ്കൂട്ടര്‍ തട്ടിപ്പ്: ആനന്ദകുമാറും മുഖ്യപ്രതിയാകും
Previous Articleഅമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ്