ഹൈദരാബാദ്: സ്മാര്‍ട്ട് ഫോണുകളുമായി വന്ന ലോറി കൊള്ളയടിച്ചു. രണ്ട് കോടിയോളം വിലവരുന്ന സ്മാര്‍ട്ട് ഫോണുകളാണ് കൊള്ളയടിച്ചത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ബുധനാഴ്ചയാണ് സംഭവം.ഷവോമി മെബൈല്‍ നിര്‍മ്മാതാക്കളുടെ ഉല്പ്പന്നയൂണിറ്റില് നിന്നു പോയ ലോറിയാണ് കൊളളയടിക്കപ്പെട്ടത്. ഡ്രൈവറെ കെട്ടിയിട്ടാണ് കൊള്ളയടിച്ചത്. രാത്രി തമിഴ്നാട് ആന്ധ്ര അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മറ്റൊരു ലോറി വഴിയില്‍ ഇവരെ തടഞ്ഞു. തുടര്‍ന്നാണ് ലോറിയുടെ ഡ്രൈവറെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കി പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്.
നാട്ടുകാരുടെ സഹായത്തോടെ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലോറി കണ്ടെത്തി. നിലവില്‍ ഡ്രൈവർ പോലീസ് കസ്റ്റഡിയില്‍ ആണ്.
Trending
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും