കൊച്ചി. വയോധികനെ മര്‍ദ്ദിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര് പോലീസ് പിടിയില്‍. ആലുവയിലാണ് വയോധികനെ മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. ഇടപ്പള്ളി സ്വദേശിയായ ചന്ദ്രന്, ലിജി, പ്രവീണ്‍ എന്നിവരാണ് കേസില്‍ പോലീസ് പിടിയിലായത്. അതേസയയം ലിജിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും. യുവതിയുടെ നിര്‍ദേശം അനുസരിച്ചാണ് മറ്റ് പ്രതികള്‍ വയോധികനെ അക്രമിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ ബുധനാഴ്ചയാണ് വയോധികനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. ലിജിയും വയോധികനും തമ്മില്‍ മുമ്പ് പരിചയമുണ്ടായിരുന്നു. ധ്യാന കേന്ദ്രത്തിലേക്കാണെന്ന് പറഞ്ഞാണ് ഇയാളെ ലിജി വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ലിജി ഇവിടെ നിന്നും പോകുകയും ചന്ദ്രനും പ്രവീണും എത്തിയ വയോധികനെ മര്‍ദ്ദിച്ച ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. അതേസമയം ലിജി 10000 രൂപയാണ് കൂട്ട് പ്രതികള്‍ക്ക് നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
Trending
- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
- ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു
- ബഹ്റൈനില്‍ ഫിന്‍ടെക് ഫോര്‍വേഡ് മൂന്നാം പതിപ്പ് ഒക്ടോബറില്‍