മനാമ: ബുദയ്യ ഹൈവേയിലെ ബാനി ജംറയിലെ മലിനജല അറയിൽ പതിവ് അറ്റകുറ്റപ്പണിക്കിടയിൽ ഇന്ത്യക്കാരായ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സായിലാണ്. ദേബാശിഷ് സാഹൂ, രാകേഷ് കുമാർ യാദവ്, മുഹമ്മദ് തൗസീഫ് ഖാൻ എന്നീ ഉത്തരേന്ത്യക്കാരാണ് മരിച്ചത്. ദുരന്തത്തിലെ വസ്തുതകൾ കണ്ടെത്തുന്നതിന് അന്വേക്ഷണം ആരംഭിച്ചു. നാല് ഫയർ എൻജിനുകളും 18 സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തനത്തിൽ പങ്കെടുത്തത്. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടതായും, തുടർനടപടികൾ ചെയ്തുവരുന്നതായും ഇന്ത്യൻ അംബസ്സടർ പിയൂഷ് ശ്രീവാസ്തവ സ്റ്റാർവിഷനോട് വ്യക്തമാക്കി.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി