തിരുവനന്തപുരം കുടുംബക്കോടതി ജഡ്ജ് ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ പാറയിൽ വീട്ടിൽ പരേതനായ രാംദാസിൻ്റെയും സുഭദ്രയുടെയും മകൻ ബിജു മേനോൻ (53)അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് രണ്ട് മാസമായി ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂൾ, ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഗവ. ലോ കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അഭിഭാഷകനായി ഇരിങ്ങാലക്കുടയിൽ പ്രാക്ടീസ് ആരംഭിച്ചതിന് ശേഷം 2001 ൽ ചിറ്റൂരിൽ മജിസ്ട്രേറ്റായി ജുഡീഷ്യൽ സർവീസിൽപ്രവേശിച്ചു. തുടർന്ന് വടക്കാഞ്ചേരി, ഒറ്റപ്പാലം, ചാവക്കാട്, കോഴിക്കോട്, വടകര, എറണാകുളം എന്നിവടങ്ങളിൽ മുൻസിഫായും സബ് – ജഡ്ജ് ആയി പ്രവർത്തിച്ചു. നേരത്തെ ഇരിങ്ങാലക്കുടയിൽ നിന്ന് നഗരസഭയിലേക്കും നിയമസഭയിലേക്കും ബി.ജെ.പി സ്ഥാനാർഥിയായി മൽസരിച്ചിട്ടുണ്ട്. ഭാര്യ: സന്ധ്യ (അധ്യാപിക). മക്കൾ: ഋഷികേശ് (എൽഎൽബി വിദ്യാർഥി), നീരജ (പ്ലസ് ടു വിദ്യാർഥിനി ). സംസ്കാരം നാളെ രാവിലെ 11 ന് ഇരിങ്ങാലക്കുടയിലെ വസതിയിൽ വച്ച് നടത്തും.
