കൊല്ലം: പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വില്‍പ്പന നടത്തിയ ദമ്പതിമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. 15 കാരിയെ പീഡിപ്പിച്ച കേസില്‍ കുളത്തൂപ്പുഴ സ്വദേശികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് പിടിയിലായത്. അതേസമയം പീഡന ദൃശ്യങ്ങള്‍ വിറ്റതില്‍ നിന്നും തനിക്ക് 10000 രൂപ ലഭിച്ചതായി വിഷ്ണു പോലീസിനോട് പറഞ്ഞു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് പരിശോധിക്കും. ആര്‍ക്കെല്ലാമാണ് പ്രതി ദൃശ്യങ്ങള്‍ വിറ്റതെന്ന് പോലീസ് പരിശോധിച്ച് വരുകയാണ്. കുട്ടിയെ വിഷ്ണു പീഡിപ്പിച്ചപ്പോള്‍ ഭാര്യ സ്വീറ്റിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയുമായി വിഷ്ണു പരിചയത്തിലായത്. ഇതിനിടെ ഇയാള്‍ സ്വീറ്റിയെ വിവാഹം കഴിച്ചു. വീട് നിര്‍മാണം നടക്കുന്നതിനാല്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസം ആരംഭിച്ചു. പിന്നീട് ട്യൂഷനെടുക്കാന്‍ എന്ന പേരില്‍ കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ആദ്യം സ്വീറ്റി എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിനോപ്പം സഹായങ്ങള്‍ നല്കി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഒപ്പം വിഷ്ണുവും സ്വീറ്റിയും തമ്മിലുള്ള ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെക്കൊണ്ടും പകര്ത്തിച്ചുവെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമില്‍ സര്‍വീസ് അക്കൗണ്ട് തുറന്നാണ് ദൃശ്യങ്ങള്‍ നല്‍കിയത്. ദൃശ്യങ്ങള്‍ക്ക് 500 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കി.
Trending
- ‘കേരളത്തിലെ പൊലീസ് തീവ്രവാദികളെപ്പോലെ’; ഡിവൈഎഫ്ഐ നേതാവിന്റേത് ഗൗരവതരമായ വെളിപ്പെടുത്തലെന്നും പ്രതിപക്ഷ നേതാവ്
- രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികൾ തുടങ്ങി, സംസ്ഥാന സിഇഒമാർക്ക് നിര്‍ദേശം നൽകിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
- അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി; ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭയോഗം
- വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതമായ അറബ് രാജ്യം: ബഹ്റൈന്‍ മൂന്നാം സ്ഥാനം
- മുഹറഖ് തീരത്ത് കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ ബോധവല്‍ക്കരണം നടത്തി
- ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണം; സിപിഎം നേതാക്കൾക്കെതിരായ ആരോപണം പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നു, സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് ആവശ്യം
- ഇന്ത്യൻ സ്കൂളിൽ മോഡൽ യുണൈറ്റഡ് നേഷൻസ്കോൺഫറൻസിന് ആവേശകരമായ തുടക്കം
- തുമ്പമൺ പ്രാഥമീകആരോഗ്യകേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ള സംഭരണി സ്ഥാപിച്ചു