കാസർകോട്: മഴയുടെ അളവറിയാനും കാലാവസ്ഥാ പഠനങ്ങൾക്കുമായി 2020 ൽ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥാപിച്ച 15 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ (എഡബ്ല്യുഎസ്) പ്രവർത്തനം നിലച്ചു. കരാർ കൃത്യമായി പുതുക്കാത്തത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ഈ മാസം മൂന്നിന് കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ സമീപത്തെ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നിരുന്നു. തുടർന്ന് മഴയുടെ കണക്കുകൾ പരിശോധിക്കാൻ ശ്രമിച്ചപ്പോഴാണ് വിവരങ്ങൾ ലഭ്യമല്ലെന്ന് അറിഞ്ഞത്. വെള്ളരിക്കുണ്ട് തഹസിൽദാർ കളക്ടർക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകി. തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉദ്യോഗസ്ഥരെ കളക്ടർ വിവരം അറിയിച്ചു. വാറന്റി കാലാവധി കഴിഞ്ഞ വിവരം ഐഎംഡി അധികൃതർ കളക്ടറെ അറിയിച്ചു. 2020 ജൂണിലായിരുന്നു 15 സ്റ്റേഷനുകൾ സ്ഥാപിച്ചത്. 15 സ്റ്റേഷനുകളുടെയും വാറന്റി സംബന്ധിച്ച കാര്യം ഈ മാസം 31നകം പരിഹരിക്കുമെന്ന് ഐഎംഡി കലക്ടർക്കു മറുപടി നൽകിയിട്ടുണ്ട്. 2018 ലെ പ്രളയത്തിനു ശേഷമാണ് എല്ലാ ജില്ലകളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്. 13 ജില്ലകളിൽ ഓരോ സ്റ്റേഷനും തൃശൂരിൽ 2 സ്റ്റേഷനും സ്ഥാപിച്ചിരുന്നു.
Trending
- ഫ്രൻഡ്സ് സർഗ സംഗമം സംഘടിപ്പിച്ചു
- മണിപ്പൂരില്‍ രാഷ്രപതി ഭരണം
- കോഴിക്കോട് ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിന് മോണാലിസ എത്തുന്നു
- ട്രെയിന്‍ യാത്രയ്ക്കിടെ പ്രവാസി യുവാവ് പുഴയില്‍ വീണു; രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുമ്പ് രക്ഷപ്പെട്ടു
- കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് 3 മരണം
- ഐ.വൈ.സി.സി ബഹ്റൈൻ; ഗുദൈബിയ – ഹൂറ ഏരിയ; ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് വിതരണം രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചു
- സജിയുടെ മരണം: തലയ്ക്ക് പിന്നില്‍ ക്ഷതം, തലയോട്ടിയില്‍ പൊട്ടല്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
- മറൈന്‍ ഡ്രൈവിലെ പുല്ലാങ്കുഴലിന്റെ ശബ്ദം ഇനി ലെമെറിഡിയനിലും