കൊച്ചി: ഉടുമ്പന്‍ചോലയില്‍ കെട്ടിടം വിലകുറച്ചു രജിസ്ട്രര്‍ ചെയ്തു എന്ന ആരോപണത്തില്‍ പ്രഥമിക അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്കിയ സംഭവത്തില്‍ പ്രതികരണവുമായി മാത്യു കുഴല്നാടന്. അന്വേഷണവുമായി സഹകരിക്കും എത്ര അന്വേഷണം വേണമെങ്കിലും സര്‍ക്കാരിന് നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എങ്ങിനെയാണ് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതെന്ന് തുറന്നു കാണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നടത്തുന്ന അധികാര ദുര്‍വിനിയോഗവും നിയമവിരുദ്ധവുമാണ് തനിക്കെതിരെയുള്ള കേസ്. കേസ് എടുത്ത് തകര്‍ത്ത് കളയാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ നിയമപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. പിവി എന്ന പേര് തന്റേതായിരിക്കില്ലെന്നും ഈ നാട്ടില്‍ എത്രയോ പിവിമാരുണ്ടെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതേസമയം ഇത്രയും ദയനീയമായ സ്ഥിതിയില്‍ അദ്ദേഹത്തോടെ സഹതപിക്കുകയാണെന്നും മാത്യു കുഴല്നാടന് വ്യക്തമാക്കി. വീണയുടെ കമ്പനിയും സിഎംആര്‍എലും തമ്മില്‍ ബാങ്ക് വഴിയാണ് ഇടപാട് നടത്തിയതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ബാങ്ക് മുഖാന്തരം നടത്തുന്ന എല്ലാ ഇടപാടുകളും നിയമപരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്; ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു
- ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവ്; വിവിധയിടങ്ങളിൽ പരിശോധന, എംഡിഎംഎ കൈവശം വച്ച ആറ് പേർ അറസ്റ്റിൽ
- പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു
- ഇൻറഗ്രേറ്റഡ് ലീഡർഷിപ്പ് വനിതാദിനാഘോഷവും, വനിതകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
- ബഹ്റൈൻ കിരീടാവകാശി റമദാൻ മജ്ലിസുകൾ സന്ദർശിച്ചു
- ഭാരതി അസോസിയേഷനും ഇന്ത്യൻ ക്ലബ്ബും ചേർന്ന് ഗ്രാൻ്റ് ഇഫ്താർ വിരുന്ന് നടത്തി
- സമ്പന്ന വിഭാഗങ്ങള്‍ക്ക് ഇനി സൗജന്യങ്ങള്‍ വേണ്ടെന്ന് സിപിഎം നവകേരള രേഖ
- വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി