വയനാട്: അഞ്ച് വയസ്സുള്ള മകളുമായി വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര പരാതിയുമായി ദർശനയുടെ കുടുംബം. .മരണത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് കുടുംബം പൊലീസ്, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകി.ജൂലൈ 13ന് ഉച്ചകഴിഞ്ഞാണ് അഞ്ചുമാസം ഗർഭിണിയായിരുന്ന ദർശന വിഷം കഴിച്ചശേഷം മകൾക്കൊപ്പം വെണ്ണിയോട് പുഴയിൽ ചാടിയത്. ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങളെ തുടർന്നായിരുന്നു മകൾ മരിച്ചതെന്ന് അമ്മ വിശാലാക്ഷി പറഞ്ഞു.ദർശനയുടെ ഫോൺ റെക്കോർഡ് ചെയ്ത ഭർതൃ പിതാവ് അസഭ്യം പറയുന്നതിൻ്റെയും ‘പോയി ചാകാൻ’ ആവശ്യപ്പെടുന്നതിൻ്റെയും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു. 2016 ഒക്ടോബർ 23 നായിരുന്നു വെണ്ണിയോട് സ്വദേശി ഓംപ്രകാശുമായി ദർശനയുടെ വിവാഹം. മാസങ്ങൾ കഴിയുംമുമ്പേ പ്രശ്നങ്ങൾ ആരംഭിച്ചു. വിവാഹസമ്മാനമായി ലഭിച്ച ആഭരണങ്ങളെ ചൊല്ലിയും പൂക്കോട് വെറ്ററിനറി കോളജിൽ ജോലി ചെയ്തു ലഭിച്ച തുകയെ ചൊല്ലിയും തർക്കങ്ങളുണ്ടായിരുന്നതായും 2022 മാർച്ചിൽ കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു.ഭർതൃ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ദർശന രണ്ടു തവണ ഗർഭം അലസിപ്പിച്ചിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന ദർശനയോട് മൂന്നാം തവണയും ഗർഭമലസിപ്പിക്കാൻ ആവശ്യപ്പെട്ടത് മകളെ മാനസികമായി തളർത്തിയിരുന്നതായും അമ്മ പറഞ്ഞു. ആറര വർഷത്തോളം നീണ്ട പീഡനങ്ങൾക്കൊടുവിലായിരുന്നു മകൾ ജീവനൊടുക്കിയതെന്നും നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Trending
- അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വാർഷിക ഇഫ്താർ സംഗമം നടത്തി
- ബഹ്റൈനിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ: ക്യു.എസ്. റിപ്പോർട്ട് പുറത്തിറക്കി
- പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
- ഈദുൽ ഫിത്തർ വസ്ത്ര വിതരണത്തിന് ആർ.എച്ച്.എഫും അർമാഡ ഗ്രൂപ്പും തുടക്കം കുറിച്ചു
- ബഹ്റൈനും സൗദി അറേബ്യയും ഗതാഗത സഹകരണം ചർച്ച ചെയ്തു
- പുതിയ സമരരീതി പ്രഖ്യാപിച്ച് ആശാവർക്കർമാർ; വ്യാഴാഴ്ച മുതൽ നിരാഹാര സമരം
- ആനയെഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
- ബഹ്റൈനിൽ കാർ സൈക്കിളിൽ ഇടിച്ച് മലയാളി വിദ്യാർഥി മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ