ചെന്നൈ: സാമൂഹ്യമാധ്യമങ്ങളിലെ മരണസന്ദേശത്തിന് മറുപടിയായി തംസപ്പ് ഇമോജി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇമോജിയെ ആഘോഷമായി കണക്കാക്കാനാകില്ലെന്നും, സന്ദേശം കണ്ടുവെന്ന അർഥത്തിൽ എടുത്താൽ മതിയെന്നും കോടതി വ്യക്തമാക്കി. 2018ൽ മേലുദ്യോഗസ്ഥൻ കൊല്ലപ്പെട്ടുവെന്ന സന്ദേശത്തിന് തംസപ്പ് മറുപടി നൽകിയതിന്റെ പേരിൽ സിആർപിഎഫ് കോൺസ്റ്റബിൾ നരേവ്ദ്ര ചൗഹാനെ ജോലിയിൽ നിന്ന് നീക്കിയിരുന്നു. അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചായിരുന്നു നടപടി. സിആർപിഎഫിന്റെ നടപടി നേരത്തെ കോടതി ഏകാംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സിആർപിഎഫ് നൽകിയ ഹർജിയിലാണ് ഏകാംഗ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്.
Trending
- ചാമ്പ്യന്‍സ്ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകർത്തത് ആറ് വിക്കറ്റിന്
- നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള്‍ അറസ്റ്റില്‍
- തിരുവനന്തപുരത്ത് 13കാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
- എയർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം, അറസ്റ്റ്
- കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മൃതദേഹങ്ങൾ , കൂട്ട ആത്മഹത്യയെന്ന് സംശയം
- വ്യവസായങ്ങൾ തുടങ്ങാൻ പഞ്ചായത്തിന്റെ ലൈസൻസ് വേണ്ട, ചട്ടങ്ങളിൽ ഇളവു വരുത്തി സർക്കാർ
- വനിതാ ദിനത്തിൽ സ്ത്രീകളുടെ അക്കൗണ്ടിൽ 2500 രൂപയെത്തും, വാഗ്ദാനം നടപ്പാക്കുമെന്ന് രേഖ ഗുപ്ത
- അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടുക്കാരുടെ ക്രൂര മർദനം