ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ രണ്ടിടങ്ങളിൽ ഏറ്റുമുട്ടൽ. അരുണാചൽ പ്രദേശിലെ പാങ്സൗ ചുരത്തിന് സമീപമാണ് ആദ്യ സംഭവം. നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ വെടിവെപ്പ് റിപ്പോർട്ട് ചെയ്തത്. സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്കരിക്കാൻ തീവ്രവാദ സംഘടനകൾ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് വെടിവയ്പ്പ്.
മ്യാൻമർ അതിർത്തിയിലെ അസം റൈഫിൾസ് ക്യാമ്പിന് നേരെയായിരുന്നു ആദ്യ ആക്രമണം. എൻ.എസ്.സി.എൻ (കെ.വൈ.എ),യു.എൽ.എഫ്.എ എന്നീ ഭീകരസംഘടനകളാണ് ആക്രമണം നടത്തിയത്. റോക്കറ്റ് പ്രൊപ്പൽഡ് ചെയ്ത ഗ്രനേഡുകളും ലാത്തോഡ് ബോംബുകളുമാണ് ഭീകരർ ഉപയോഗിച്ചത്. തുടർന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥർ വെടിയുതിർത്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് നിസ്സാര പരിക്കേറ്റു.
നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ സംഭവം നടന്നത്. അതിർത്തിയിലെ ഔട്ട്പോസ്റ്റിൽ വച്ചാണ് ഭീകരർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും നാഗാലാൻഡ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സന്ദീപ് തംഗാഡ്ഗെ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
Trending
- ഇറാൻ യുദ്ധത്തിൽ അമേരിക്ക തന്ത്രപ്രധാന വിജയത്തിനരികെ, ഹോർമുസിലും യുറേനിയം ശേഖരത്തിലും വിട്ടുവീഴ്ച പാടില്ല; കടുപ്പിച്ച് സെനറ്റർ ലിൻസി ഗ്രാം
- ‘സത്യവിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിക് എന്ന് വിളിച്ചത് ഗൗരവതരം’; വനിതാ ലീഗ് നേതാവിനെതിരെ സമസ്ത
- ‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ 8 കോടി രൂപ വാങ്ങി’; 10കോടി നഷ്ടപരിഹാരം നല്‍കണം, നിയമനടപടിയുമായി ടി എന്‍ പ്രതാപന്
- ‘കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യം, ഇവിടത്തെ രാജാവാണ് താനെന്നാണ് പിണറായിയുടെ വിചാരം’; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
- ഡീൽ ആരോപണം കടുപ്പിച്ച് പ്രിയങ്ക ഗാന്ധിയും; ‘മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല’
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 188 മിസൈലുകളും 468 ഡ്രോണുകളും തകര്‍ത്തു
- പെട്രോൾ പമ്പിന് സമീപം ചുറ്റിത്തിരിഞ്ഞ് യുവാവ്, സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചു, എംഡിഎംഎയുമായി പിടിയിലായത് ജാമ്യത്തിലിറങ്ങിയ പ്രതി
- പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ തട്ടിപ്പ് ആരോപണം: രേഖകൾ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ

