ലഖ്നൗ: ഏഴുവയസുകാരനെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന യു പി അദ്ധ്യാപികയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.ഇത് ജനങ്ങൾക്കിടയിൽ കടുത്ത രോഷത്തിന് കാരണമാകുകയും ചെയ്തു.അതേ സമയം തന്റെ പ്രവർത്തിയിൽ ലജ്ജിക്കുന്നില്ല എന്ന തരത്തിലുളള മറുപടിയാണ് അദ്ധ്യാപികയായ ത്രിപ്തി ത്യാഗി പറഞ്ഞത്.തന്റെ ഗ്രാമത്തിൽ അദ്ധ്യാപികയായി സേവനം ചെയ്തിട്ടുണ്ട് എന്നും കുട്ടികളെ നിയന്ത്രിക്കേണ്ടത് തന്റെ സേവനത്തിന്റെ ഭാഗമാണ് എന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.സ്കൂൾ അധികൃതരുടെ നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.സംഭവത്തെതുടർന്ന് ത്രിപ്തി ത്യാഗിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളിൽ വംശീയ വിദ്വേഷം വളർത്തുന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്.കണക്ക് പട്ടിക പഠിച്ചില്ലെന്ന പേരിലാണ് കുട്ടിയെ സഹപാഠികളെക്കൊണ്ട് ക്രൂരമായി മുഖത്തടക്കം മർദ്ദിച്ചത്. അതേസമയം രാഹുൽ ഗാന്ധി ഉൾപ്പടെ നിരവധി നേതാക്കളാണ് സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്.താനൊരു വികലാംഗയാണെന്ന് അദ്ധ്യാപിക നേരത്തെ തന്നെ പ്രതികരിച്ചിരുന്നു
Trending
- ബഹ്റൈനില്‍ നവംബറില്‍ ദി മാര്‍ക്കറ്റ് 2.0 സമ്മേളനം
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ലോഗോ പ്രകാശനം നടത്തി
- പ്രണയാഭ്യർഥന നിരസിച്ചു; തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി
- കൊച്ചിയില്‍ കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം, തട്ടിക്കൊണ്ടുപോകാന്‍ശ്രമം; യുവാവ് പിടിയില്‍
- ‘മതേതരത്വം ചിലര്‍ക്ക് കവചവും ചിലര്‍ക്ക് ശിക്ഷയുമാകരുത്’, മമത ബാനര്‍ജിയ്ക്കെതിരേ പവന് കല്യാണ്‍
- കവളപ്പാറ ദുരന്ത ഭൂമിയിലേക്ക് ആദ്യം എത്തിയവരിൽ ഒരാളാണ് ഞാൻ, ആരോപണങ്ങൾ ഉന്നയിക്കുന്നത് ഓർമക്കുറവ് കൊണ്ടാകാം’; എം സ്വരാജ്
- 24 മണിക്കൂറിനിടെ രാജ്യത്ത് 5 മരണം! കേരളത്തിൽ ഒരു മരണം, 80 വയസുള്ള ആൾ മരിച്ചു; രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു
- കൊവിഡ് വ്യാപനം: നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്; മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കും; ലക്ഷണങ്ങളുള്ള എല്ലാവര്ക്കും പരിശോധന