തിരുവനന്തപുരം: തലസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് വൻതോതിൽ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് ഇൻസ്പെക്ടറുടെ മൊഴി. മയക്കുമരുന്ന് കേസിൽ സാക്ഷിമൊഴി നൽകവേയാണ് അമരവിള ചെക്ക് പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ സി.പി.പ്രവീൺ ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കുറവൻകോണം പട്ടം താണുപിള്ള പാർക്കിന് സമീപത്ത് നിന്നാണ് പ്രവീണിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിഭാഗത്തിലുള്ള നൈട്രോസ്പാം ഗുളികകൾ പിടിച്ചെടുത്തത്. ബൈക്കുകളിൽ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പരുത്തിപ്പാറ ബി.എസ്.എൻ.എൽ സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസക്കാരനായ പി.കെ എന്ന കണ്ണൻ, ഉള്ളൂർ പാണൻവിള കുഴിവിള പുത്തൻ വീട് സ്വദേശി ചാള എന്ന ശരത്ത്.എസ്.എസ് എന്നിവരാണ് പ്രതികൾ. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.
Trending
- ഇനി മുതൽ അധിക ഫീസ്, വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ച് കുവൈത്ത്
- ജി.ഒ.പി.ഐ.ഒ. ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന്
- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു