<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kottarakara thaluk hospital | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/kottarakara-thaluk-hospital/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/kottarakara-thaluk-hospital/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Sun, 02 Jul 2023 09:35:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>kottarakara thaluk hospital | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/kottarakara-thaluk-hospital/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍</title>
		<link>https://ml.starvisionnews.com/suspension-of-two-hospital-staff-in-kottarakkara-taluk-hospital-in-case-of-death-of-a-patient-due-to-suffocation/?utm_source=rss&#038;utm_medium=rss&#038;utm_campaign=suspension-of-two-hospital-staff-in-kottarakkara-taluk-hospital-in-case-of-death-of-a-patient-due-to-suffocation</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Sun, 02 Jul 2023 09:35:13 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[Hospital]]></category>
		<category><![CDATA[kottarakara thaluk hospital]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=144890</guid>

					<description><![CDATA[<p>കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ റാമ്പ് പൂട്ടിയിട്ടതുമൂലം പടികള്‍ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് 2 വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കെതിരേയാണ് നടപടി. വകുപ്പുതല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. നെടുവത്തൂര്‍ കുറുമ്പാലൂര്‍ അഭിത്ത് മഠത്തില്‍ വി. രാധാകൃഷ്ണനാണ് വെള്ളിയാഴ്ച രാത്രി രണ്ടോടെ മരിച്ചത്. നടപടി നേരിട്ട ജീവനക്കാരില്‍ ഒരാള്‍ കാഷ്വാലിറ്റിയില്‍ വീല്‍ചെയറിന്റെ ചുമതലയുള്ള ആളും മറ്റേയാള്‍ മെയില്‍ മെഡിക്കല്‍ വാര്‍ഡില്‍ വീല്‍ചെയറിന്റെ ചുമതല ഉള്ളയാളുമാണ്. ഇരുവര്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവം [...]</p>
<p>The post <a href="https://ml.starvisionnews.com/suspension-of-two-hospital-staff-in-kottarakkara-taluk-hospital-in-case-of-death-of-a-patient-due-to-suffocation/">കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്&#x200d; റാമ്പ് പൂട്ടിയിട്ടതുമൂലം പടികള്&#x200d; കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തില്&#x200d; രണ്ട് ആശുപത്രി ജീവനക്കാര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;. ഗ്രേഡ് 2 വിഭാഗത്തിലുള്ള ജീവനക്കാര്&#x200d;ക്കെതിരേയാണ് നടപടി. വകുപ്പുതല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. നെടുവത്തൂര്&#x200d; കുറുമ്പാലൂര്&#x200d; അഭിത്ത് മഠത്തില്&#x200d; വി. രാധാകൃഷ്ണനാണ് വെള്ളിയാഴ്ച രാത്രി രണ്ടോടെ മരിച്ചത്. നടപടി നേരിട്ട ജീവനക്കാരില്&#x200d; ഒരാള്&#x200d; കാഷ്വാലിറ്റിയില്&#x200d; വീല്&#x200d;ചെയറിന്റെ ചുമതലയുള്ള ആളും മറ്റേയാള്&#x200d; മെയില്&#x200d; മെഡിക്കല്&#x200d; വാര്&#x200d;ഡില്&#x200d; വീല്&#x200d;ചെയറിന്റെ ചുമതല ഉള്ളയാളുമാണ്. ഇരുവര്&#x200d;ക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്&#x200d; കണ്ടെത്തിയിട്ടുണ്ട്.</p>
<p>സംഭവം വിവാദമായതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ആശുപത്രി സൂപ്രണ്ട് ഡോ. സുനില്&#x200d;കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല. വിഷയവുമായി ബന്ധപ്പെട്ട വാര്&#x200d;ത്തകള്&#x200d;, പ്രാഥമിക വിവരങ്ങള്&#x200d; എന്നിവയുടെ അടിസ്ഥാനത്തില്&#x200d; രണ്ടു ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തി. ഇതോടെയാണ് രണ്ടുപേരെ അന്വേഷണ വിധേയമായി സസ്‌പെന്&#x200d;ഡ് ചെയ്തത്.<br />
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികള്&#x200d; തുടരും. തിങ്കളാഴ്ച വിശദമായ മൊഴിയെടുപ്പ് നടത്താനും പരാതിക്കാരെ വിളിച്ചുവരുത്തി വിശദമായി കാര്യങ്ങള്&#x200d; ചോദിച്ചറിയാനുമാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്&#x200d; ഡോ. സുനില്&#x200d;കുമാര്&#x200d; വിശദമായ റിപ്പോര്&#x200d;ട്ട് ഡി.എം.ഒയ്ക്ക് കൈമാറും.</p>
<p>The post <a href="https://ml.starvisionnews.com/suspension-of-two-hospital-staff-in-kottarakkara-taluk-hospital-in-case-of-death-of-a-patient-due-to-suffocation/">കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>സന്ദീപ് ശാന്തനായിരുന്നതുകൊണ്ട് കൈവിലങ്ങ് അണിയിച്ചില്ല; അക്രമം തുടങ്ങിയത് ബന്ധുവിനെ കണ്ടപ്പോൾ</title>
		<link>https://ml.starvisionnews.com/sandeep-was-not-handcuffed-because-he-was-calm-the-violence-started-when-he-saw-his-relative/?utm_source=rss&#038;utm_medium=rss&#038;utm_campaign=sandeep-was-not-handcuffed-because-he-was-calm-the-violence-started-when-he-saw-his-relative</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Wed, 10 May 2023 07:30:56 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[kottarakara thaluk hospital]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=141816</guid>

					<description><![CDATA[<p>കൊല്ലം: വനിതാ ഡോക്‌ടർ വന്ദനാ ദാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സന്ദീപ് ആശുപത്രിയിലെത്തിച്ചപ്പോൾ ആക്രമാസക്‌തനായിരുന്നില്ലെന്ന് പൊലീസ്. അതിനാൽ ഇയാളെ വിലങ്ങ് അണിയിച്ചിരുന്നില്ല. അടിപിടിക്കേസിൽ പ്രതിയായല്ല, മറിച്ച് പരിക്കേറ്റയാൾ എന്ന നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.സന്ദീപ് ശാന്തനായി ഡോക്‌ടറുടെ മുന്നിൽ ഇരിക്കുകയായിരുന്നു. ഇതോടെ ഡ്രസിംഗ് മുറിയിൽ നിന്ന് പൊലീസുകാർ പുറത്തിറങ്ങി. ഇതിനിടെ സന്ദീപിന്റെ ബന്ധുവായ ബിനു അടുത്തെത്തിയതോടെ ഇയാൾ അക്രമാസക്‌തനായിരുന്നു. ആദ്യം ബന്ധുവിന് നേരെയാണ് ആക്രമണ ശ്രമം നടത്തിയത്. ബന്ധുവിനെ ചവിട്ടി വീഴ്‌ത്തി. തുടർന്നാണ് ഡോക്‌ടർക്കുനേരെയും [...]</p>
<p>The post <a href="https://ml.starvisionnews.com/sandeep-was-not-handcuffed-because-he-was-calm-the-violence-started-when-he-saw-his-relative/">സന്ദീപ് ശാന്തനായിരുന്നതുകൊണ്ട് കൈവിലങ്ങ് അണിയിച്ചില്ല; അക്രമം തുടങ്ങിയത് ബന്ധുവിനെ കണ്ടപ്പോൾ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊല്ലം: വനിതാ ഡോക്‌ടർ വന്ദനാ ദാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സന്ദീപ് ആശുപത്രിയിലെത്തിച്ചപ്പോൾ ആക്രമാസക്‌തനായിരുന്നില്ലെന്ന് പൊലീസ്. അതിനാൽ ഇയാളെ വിലങ്ങ് അണിയിച്ചിരുന്നില്ല. അടിപിടിക്കേസിൽ പ്രതിയായല്ല, മറിച്ച് പരിക്കേറ്റയാൾ എന്ന നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.സന്ദീപ് ശാന്തനായി ഡോക്‌ടറുടെ മുന്നിൽ ഇരിക്കുകയായിരുന്നു. ഇതോടെ ഡ്രസിംഗ് മുറിയിൽ നിന്ന് പൊലീസുകാർ പുറത്തിറങ്ങി. ഇതിനിടെ സന്ദീപിന്റെ ബന്ധുവായ ബിനു അടുത്തെത്തിയതോടെ ഇയാൾ അക്രമാസക്‌തനായിരുന്നു. ആദ്യം ബന്ധുവിന് നേരെയാണ് ആക്രമണ ശ്രമം നടത്തിയത്. ബന്ധുവിനെ ചവിട്ടി വീഴ്‌ത്തി. തുടർന്നാണ് ഡോക്‌ടർക്കുനേരെയും പൊലീസുകാർക്ക് നേരെയും ആശുപത്രിയിലെ സർജിക്കൽ ഉപകരണം ഉപയോഗിച്ച് ആക്രമണം നടത്തിയത്.ഇന്ന് പുലർച്ചെ നാലുമണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ഇന്നലെ രാത്രി പ്രതിയും സഹോദരനും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അനുജൻ ആക്രമിച്ചെന്ന് പറഞ്ഞ് സന്ദീപ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ഇയാളുടെ കാലിൽ പരിക്കേറ്റിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സന്ദീപാണ് അതിക്രമം കാണിച്ചതെന്ന് മനസിലായതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയെ വൈദ്യപരിശോധനയ്‌ക്കും മുറിവ് തുന്നിക്കെട്ടാനുമായിട്ടാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്. കഴുത്തിലും നെഞ്ചിലും മുതുകിലുമായി ആറോളം കുത്തുകളാണ് വന്ദനയ്‌ക്കേറ്റത്. ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>The post <a href="https://ml.starvisionnews.com/sandeep-was-not-handcuffed-because-he-was-calm-the-violence-started-when-he-saw-his-relative/">സന്ദീപ് ശാന്തനായിരുന്നതുകൊണ്ട് കൈവിലങ്ങ് അണിയിച്ചില്ല; അക്രമം തുടങ്ങിയത് ബന്ധുവിനെ കണ്ടപ്പോൾ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഡോക്ടർ അത്ര എക്‌സ്‌പീരിയൻസ്‌ഡ് അല്ല, അതുകൊണ്ടാണ് ആക്രമണത്തിൽ ഭയന്നതെന്ന് ആരോഗ്യമന്ത്രി; മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ</title>
		<link>https://ml.starvisionnews.com/the-minister-of-health-said-that-the-doctor-is-not-very-experienced-that-is-why-he-was-afraid-of-the-attack-ganesh-kumar-mla-with-reply/?utm_source=rss&#038;utm_medium=rss&#038;utm_campaign=the-minister-of-health-said-that-the-doctor-is-not-very-experienced-that-is-why-he-was-afraid-of-the-attack-ganesh-kumar-mla-with-reply</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Wed, 10 May 2023 06:48:06 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[KB Ganesh Kumar]]></category>
		<category><![CDATA[kottarakara thaluk hospital]]></category>
		<category><![CDATA[minister veena george]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=141808</guid>

					<description><![CDATA[<p>കൊല്ലം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ വന്ദന ദാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച ആരോഗ്യമന്ത്രി വീണാ ജോർജിന് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ. കൊല്ലപ്പെട്ട ഡോക്ടർക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നാണ് വീണാ ജോർജ് പറഞ്ഞത്.&#8217;കൊട്ടാരക്കരയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പൊലീസ് കൊണ്ടുവന്ന ഒരു പ്രതി കൂടിയാണ്. ആരോഗ്യപ്രവർത്തകരും ‌ഡിഎംഒ ഉൾപ്പെടെയുള്ളവരും സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസ്‌ഡ് അല്ല. അതുകൊണ്ട് ആക്രമണം ഉണ്ടായപ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്. ഓടാൻ സാധിക്കാതെ [...]</p>
<p>The post <a href="https://ml.starvisionnews.com/the-minister-of-health-said-that-the-doctor-is-not-very-experienced-that-is-why-he-was-afraid-of-the-attack-ganesh-kumar-mla-with-reply/">ഡോക്ടർ അത്ര എക്‌സ്‌പീരിയൻസ്‌ഡ് അല്ല, അതുകൊണ്ടാണ് ആക്രമണത്തിൽ ഭയന്നതെന്ന് ആരോഗ്യമന്ത്രി; മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊല്ലം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ വന്ദന ദാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച ആരോഗ്യമന്ത്രി വീണാ ജോർജിന് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ. കൊല്ലപ്പെട്ട ഡോക്ടർക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നാണ് വീണാ ജോർജ് പറഞ്ഞത്.&#8217;കൊട്ടാരക്കരയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പൊലീസ് കൊണ്ടുവന്ന ഒരു പ്രതി കൂടിയാണ്. ആരോഗ്യപ്രവർത്തകരും ‌ഡിഎംഒ ഉൾപ്പെടെയുള്ളവരും സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസ്‌ഡ് അല്ല. അതുകൊണ്ട് ആക്രമണം ഉണ്ടായപ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്. ഓടാൻ സാധിക്കാതെ കുട്ടി വീണുപോയപ്പോൾ ആക്രമിക്കപ്പെട്ടതാണ്.&#8217;- ആരോഗ്യമന്ത്രി പറഞ്ഞു.ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്നാണ് ഇതിന് മറുപടിയായി ഗണേഷ് കുമാർ ചോദിച്ചത്. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയ ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) ജോലിയ്ക്കിടെ കൊല്ലപ്പെട്ടത്. നെടുമ്പന യുപി സ്കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാൾ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി സന്ദീപിന്റെ ബന്ധുവായ ബിനു എന്നിവർക്കാണ് കുത്തേറ്റത്.അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചാകും പരിഗണിക്കുക. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.</p>
<p>The post <a href="https://ml.starvisionnews.com/the-minister-of-health-said-that-the-doctor-is-not-very-experienced-that-is-why-he-was-afraid-of-the-attack-ganesh-kumar-mla-with-reply/">ഡോക്ടർ അത്ര എക്‌സ്‌പീരിയൻസ്‌ഡ് അല്ല, അതുകൊണ്ടാണ് ആക്രമണത്തിൽ ഭയന്നതെന്ന് ആരോഗ്യമന്ത്രി; മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പിന്നിൽ നിന്നുള്ള കുത്ത് മുന്നിലെത്തി മുതുകിൽ കുത്തേറ്റത് ആറ് തവണ, വനിതാ ഡോക്ടറെ ക്രൂരമായി ആക്രമിച്ചത് പൊലീസിന്റെ കൺമുന്നിൽ</title>
		<link>https://ml.starvisionnews.com/a-female-doctor-was-brutally-assaulted-in-front-of-the-police-after-being-stabbed-six-times-in-the-back/?utm_source=rss&#038;utm_medium=rss&#038;utm_campaign=a-female-doctor-was-brutally-assaulted-in-front-of-the-police-after-being-stabbed-six-times-in-the-back</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Wed, 10 May 2023 06:34:45 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[kottarakara thaluk hospital]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=141805</guid>

					<description><![CDATA[<p>കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോക്ടർക്ക് ഏറ്റത് ആറ് കുത്തുകൾ. മുതുകിൽ ആറ് കുത്തുകളേറ്റുവെന്നാണ് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചത്. പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോ. വന്ദന ദാസ് മരിച്ചത്. ഡോക്ടർമാർ ഉൾപ്പെടെ നാലുപേരെയാണ് പ്രതി ആക്രമിച്ചത്. രണ്ടുപേരെ അടിക്കുകയും ചെയ്തു. ഡോക്ടർ വന്ദന ദാസ്, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി, പ്രതി സന്ദീപിന്റെ ബന്ധുവായ ബിനു എന്നിവർക്കാണ് കുത്തേറ്റത്.ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. ശ്രീനിലയം കുടവട്ടൂർ [...]</p>
<p>The post <a href="https://ml.starvisionnews.com/a-female-doctor-was-brutally-assaulted-in-front-of-the-police-after-being-stabbed-six-times-in-the-back/">പിന്നിൽ നിന്നുള്ള കുത്ത് മുന്നിലെത്തി മുതുകിൽ കുത്തേറ്റത് ആറ് തവണ, വനിതാ ഡോക്ടറെ ക്രൂരമായി ആക്രമിച്ചത് പൊലീസിന്റെ കൺമുന്നിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോക്ടർക്ക് ഏറ്റത് ആറ് കുത്തുകൾ. മുതുകിൽ ആറ് കുത്തുകളേറ്റുവെന്നാണ് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചത്. പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോ. വന്ദന ദാസ് മരിച്ചത്. ഡോക്ടർമാർ ഉൾപ്പെടെ നാലുപേരെയാണ് പ്രതി ആക്രമിച്ചത്. രണ്ടുപേരെ അടിക്കുകയും ചെയ്തു. ഡോക്ടർ വന്ദന ദാസ്, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി, പ്രതി സന്ദീപിന്റെ ബന്ധുവായ ബിനു എന്നിവർക്കാണ് കുത്തേറ്റത്.ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമണം നടത്തിയത്. സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വൈദ്യപരിശോധനയ്ക്കായി പൊലീസുകാർ കസ്റ്റഡിയിലെടുത്ത് കൊണ്ടുവന്നയാളാണ് പ്രതി. പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സർജിക്കൽ ഉപകരണം ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നിൽ നിന്നുള്ള കുത്ത് മുമ്പിലേയ്ക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. പൊലീസിന്റെ മുമ്പിൽ വച്ചാണ് ആക്രമണം ഉണ്ടായത്.നെടുമ്പന യു പി സ്കൂളിലെ അദ്ധ്യാപകനാണ് സന്ദീപ്. ഡീ അഡിക്ഷൻ സെന്ററിൽ നിന്ന് ഇറങ്ങിയ ആളാണ് പ്രതി. സന്ദീപും സഹോദരനുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറെ കുത്തിയത്.</p>
<p>The post <a href="https://ml.starvisionnews.com/a-female-doctor-was-brutally-assaulted-in-front-of-the-police-after-being-stabbed-six-times-in-the-back/">പിന്നിൽ നിന്നുള്ള കുത്ത് മുന്നിലെത്തി മുതുകിൽ കുത്തേറ്റത് ആറ് തവണ, വനിതാ ഡോക്ടറെ ക്രൂരമായി ആക്രമിച്ചത് പൊലീസിന്റെ കൺമുന്നിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
