മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജപുത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തുന്ന ബിഹാര്‍ പോലീസ് ഉദ്യോഗസ്ഥന് മുംബൈയിൽ നിര്‍ബന്ധിത ക്വാറന്റീന്. സുശാന്തിന്റെ ആത്മഹത്യയെക്കുറിച്ച് പിതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്ന സംഘത്തലവനായ വിനയ് തിവാരിയോടാണ് നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ബി എംസി അധികൃതര്‍ ആവശ്യപ്പെട്ടത്. ബിഹാര്‍ ഡി ജി പിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നാല് ദിവസമായി അന്വേഷണത്തിലുള്ള ഉദ്യേഗസ്ഥരോട്് ക്വാറന്റീനില്‍ പ്രവേശിക്കാനാണ് ബി എംസി നിര്‍ദേശം നല്‍കിയത് എന്നാല്‍ ഈ നിര്‍ദേശം ഉദ്യോഗസ്ഥര്‍ നിരസിക്കുകയാണ് ചെയ്തത്. തുടര്‍ന്നാണ് നിര്‍ബന്ധിത ക്വാറന്റീനില്‍ പോകാന്‍ ഇവരോട് ആവശ്യപ്പെട്ടത്.നിലവില്‍ ഗാറെഗാവിലെ ഗസ്റ്റ് ഹൗസിലാണ തിവാരിയെ താമസിപ്പിച്ചിരിക്കുന്നത്. തിവാരിക്ക് പുറമെ അന്വേഷണ ചുമതലയുള്ള നാല് പോലീസ് ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Trending
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില്‍ യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു