കൊച്ചി: മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളും അധ്യാപകനോട് മാപ്പ് പറയണമെന്നു കോളജ് കൗൺസിൽ. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറണമെന്നും കോളജ് കൗൺസിൽ ആവശ്യപ്പെട്ടു. കൂടുതൽ നടപടികൾ വേണ്ടെന്നാണ് തീരുമാനം.
വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്നു കൗൺസിൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സസ്പെൻഷൻ കാലാവധി അവസാനിച്ചിരുന്നു. മഹാരാജാസ് കോളേജിലെ രാഷ്ട്രമീമാംസ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സി യു പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ വച്ച് അപമാനിച്ചത്.


