തെക്ക് കിഴക്കൻ ആഫ്രിക്കയിൽ വീശിയടിക്കുന്ന അന കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 88 ആയി. ദിവസങ്ങളോളം ശക്തമായ മഴയാണ് ഇവിടങ്ങളിൽ ലഭിക്കുന്നത്. മണ്ണിടിച്ചിലിലും കെട്ടിടങ്ങൾ തകർന്നും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ധാരാളം ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
ബാറ്റ്സിറായ് എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു കൊടുങ്കാറ്റ് ഇപ്പോൾ ആഫ്രിക്കയുടെ കിഴക്കൻ തീരത്തേക്ക് നീങ്ങുകയാണ്. ബാറ്റ്സിറായിയുടെ തീവ്രതയുടെയും പാതയുടെയും പരിണാമം അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് മൊസാംബിക്കിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബത്സിറായ് ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ട്.
