കൊല്ലം: കൊല്ലം ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ റിമാൻഡ് ചെയ്തു. സോഷ്യൽ മീഡിയകളിൽ കൂടി അമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ ഏറെ പ്രചരിച്ചിരുന്നു. പണം ആവശ്യപ്പെട്ടാണ് മകൻ ഓമനക്കുട്ടൻ 84 വയസുള്ള തെക്കുംഭാഗം സ്വദേശി ഓമനയെ ക്രൂരമർദ്ദനത്തിനിരയായത്. തടയാൻ ശ്രമിച്ച സഹോദരനും പരുക്കേറ്റു. മദ്യലഹരിയിലാണ് ഓമനക്കുട്ടൻ അമ്മയെ മർദ്ദിച്ചത്. മുൻപും ഇയാൾ മദ്യപിച്ചെത്തി സമനരീതിയിൽ അമ്മയെ മർദ്ദിച്ചിട്ടുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്. അയൽവാസിയായ വിദ്യാർത്ഥിയാണ് പകർത്തിയത്. എന്നാൽ മകനെതിരെ മൊഴി നൽകാൻ അമ്മ തയാറായില്ല.

വീഡിയോ പുറത്ത് വന്നതോടെ പൊലീസ് ഓമനക്കുട്ടനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മകനെതിരെ മൊഴി നൽകാൻ അമ്മ തയാറായില്ല. തന്നെ ആരും മർദ്ദിച്ചിട്ടില്ല, വീണ് പരുക്കേറ്റതാണ് എന്നാണ് അമ്മ പറയുന്നത്. കേരളത്തിന് പുറമെ പ്രവാസ ലോകത്തുനിന്നും സോഷ്യൽ മീഡിയകളിൽ ശക്തമായ പ്രതിക്ഷേധമാണ് ഈ വിഷയത്തിൽ ഉണ്ടായത്. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഓമനക്കുട്ടനെതിരെ കേസെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തതായി തെക്കുംഭാഗം പോലീസ് സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു.
