സെന്റ് പീറ്റേഴ്സ്ബര്‍ഗ്: 13ാമത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ലീഗല്‍ ഫോറത്തിന്റെ പ്രധാന പ്ലീനറി പരിപാടിയില്‍ ബഹ്റൈനിലെ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്റെ സെക്രട്ടറി ജനറല്‍ പ്രൊഫ. മാരികെ പത്രാനി പോള്‍സണ്‍ പങ്കെടുത്തു.
6,000 പേര് പങ്കെടുക്കുകയും ലോകമെമ്പാടും തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്ത ഫോറം മെയ് 19 മുതല്‍ 21 വരെ നടന്നു, ‘നിയമം: ഭാവി ലോകത്തിനായുള്ള ഭൂതകാലത്തിന്റെ പാഠങ്ങള്‍’ എന്ന വിഷയത്തില്‍ നയരൂപീകരണക്കാരും നിയമ വിദഗ്ധരും ഉള്‍പ്പെടെ അന്താരാഷ്ട്ര പങ്കാളിത്തമുണ്ടായി.
മുന്‍ റഷ്യന്‍ പ്രസിഡന്റും റഷ്യന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്വദേവിന്റെ മുഖ്യ പ്രഭാഷണത്തോടെയാണ് പ്ലീനറി സെഷന് ആരംഭിച്ചത്. ഫോറത്തെ അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കപ്പെട്ട മറ്റ് പ്ലീനറി പ്രഭാഷകരില്‍ പ്രൊഫ. മാരികെ, അഹമ്മദ് നാസര്‍ അല്‍-റൈസി (ഇന്റര്‍പോള്‍ പ്രസിഡന്റ്), ഫെലിക്സ് ഉള്ളോവ (എല്‍ സാല്‍വഡോര്‍ വൈസ് പ്രസിഡന്റ്) എന്നിവരുമുണ്ടായിരുന്നു.
Trending
- ഖത്തറിലെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് മോദി, പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഖത്തര്‍ അമീര്‍
- 27 പന്തില്‍ ലക്ഷ്യം കണ്ട് ഇന്ത്യ, ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം
- ഖത്തര്‍ ആക്രമണത്തില്‍ അതിരുകടന്ന് ഇസ്രയേല്‍; ജിസിസി രാജ്യങ്ങളില്‍ അമര്‍ഷം പുകയുന്നു, തീക്കളിയിൽ ഒറ്റപ്പെട്ട് ബെഞ്ചമിൻ നെതന്യാഹു, കൈകഴുകി ട്രംപ്
- ബഹ്റൈന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യു.എ.ഇ. പ്രസിഡന്റിന് ഹമദ് രാജാവ് വിട നല്കി
- കേരള സർവകലാശാലയിലെ തർക്കം; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി, പോരിനിടയിലും വിസിയെ പുരസ്കാരം വാങ്ങാൻ ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി
- പതിനേഴാമത് ജി.സി.സി. സായുധ സേനാ ഭരണ, മാനവശേഷി കമ്മിറ്റി യോഗം ബഹ്റൈനില്‍ ചേര്‍ന്നു
- എസ്.സി.ഡബ്ല്യുവും ബഹ്റൈന്‍ വനിതാ യൂണിയനും സംയുക്ത യോഗം ചേര്‍ന്നു
- ഖലാലിയില്‍ അവന്യൂ 38 തുറന്നു