ചാലക്കുടിയിലും എറണാകുളത്തും ആശ്വാസം. രാത്രിയിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ പുഴയിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിയാറിലെയും മൂവാറ്റുപുഴയിലെയും ജലനിരപ്പ് അപകടനിലയേക്കാൾ താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുകയാണ്.
മലയോര മേഖലയിലും രാത്രിയിൽ കനത്ത മഴ പെയ്തില്ല. പെരിങ്ങല്‍കുത്തില്‍ നിന്ന് അധികജലം എത്തിയിട്ടും ജലനിരപ്പ് കാര്യമായി ഉയർന്നില്ല. പ്രളയകാലത്ത് 1.5 ലക്ഷം ഘനയടി വെള്ളമാണ് ഒഴുകിയെത്തിയത്. ഇന്നലെ 16,000 ഘനയടി മാത്രമാണ് എത്തിയത്.
ആലപ്പുഴയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒമ്പത് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചാലക്കുടിയിൽ പരിഭ്രാന്തി വേണ്ട എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
 - ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
 - ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
 - ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
 - കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
 - ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
 - പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
 - മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
 

