താമരശ്ശേരി: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി.
ഷഹബാസിനെ കൊലപ്പെടുത്താനുപയോഗിച്ച നഞ്ചക്ക് പ്രതികളിലൊരാളുടെ വീട്ടില്‍നിന്ന് കണ്ടെത്തി. നഞ്ചക്കുകൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടിയതാണ് മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ നാലു മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും പ്രതികളുടെ വീടുകളില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇവ ഉപയോഗിച്ചെന്നു കരുതുന്നതായി പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ഫോണുകളില്‍ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ശബ്ദസന്ദേശങ്ങളടങ്ങുന്ന കൂടുതല്‍ തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു.
കേസില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ പോലീസ് ഇന്നു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം നടത്തിയ പരിശോധനയിലാണ് ആക്രമണത്തിനുപയോഗിച്ച ആയുധവും ഫോണുകളും കണ്ടെത്തിയത്. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനായി വിശദമായ സി.സി.ടി.വി. പരിശോധനയും നടക്കുന്നുണ്ട്. ആക്രമണം നടത്താന്‍ വാട്സാപ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയിരുന്നു. ഇതിനായി ഉപയോഗിച്ച ഫോണുകളാണ് കണ്ടെത്തിയതെന്നറിയുന്നു. കൂടുതല്‍ പരിശോധന നടക്കുകയാണ്.
പ്രതികളെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിക്കാന്‍ താമരശ്ശേരിയില്‍ കൊണ്ടുവന്നാല്‍ തടയുമന്ന് യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെ പരീക്ഷയ്ക്കെത്തിക്കുന്നത് മറ്റു കുട്ടികളെ ബാധിക്കും. ജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാടെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു.
Trending
- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല