ശ്രീനഗർ: അവധിയ്ക്ക് നാട്ടിലെത്തിയ സെെനികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തെക്കൻ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം. ജമ്മു കാശ്മീർ ലെെറ്റ് ഇൻഫൻട്രി റെജിമെന്റിലെ റെെഫിൾമാൻ ജാവേദ് അഹമ്മദ് വാനിയെയാണ് (25) ഇന്നലെ രാത്രി മുതൽ കാണാതായത്. വീട്ടിൽ നിന്ന് വെെകിട്ട് ആറരയോടെ മാർക്കറ്റിലേയ്ക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ സെെനികൻ പിന്നീട് തിരിച്ചെത്തിയില്ല. രാത്രി ഒമ്പത് മണിയായിട്ടും ജാവേദ് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ തുടങ്ങി. പിന്നാലെ ഇദ്ദേഹം സഞ്ചരിച്ചുന്ന ആൾട്ടോ കാർ മാർക്കറ്റിന് സമീപത്ത് നിന്ന് കണ്ടെത്തി. കാറിൽ രക്തക്കറയുണ്ടായിരുന്നതായി സൂചനയുണ്ട്. കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സെെനികനെ വാഹനത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി ജവേദിന്റെ കുടുംബം ആരോപിച്ചു. കുൽഗാം ജില്ലയിലെ അചതൽ പ്രദേശത്താണ് ജാവേദ് അഹമ്മദ് വാനി താമസിച്ചിരുന്നത്. അവധിയ്ക്ക് നാട്ടിലെത്തിയ സെെനികരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവങ്ങൾ ഇത് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Trending
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം