തിരുവനന്തപുരം: സംസ്ഥാനത്തെ ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കുവാനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും ഇത് നിര്‍ബന്ധമാക്കും. സെപ്റ്റംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്ന് മുന്‍പ് തീരുമാനിച്ചിരുന്നു. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നത തല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്തുവാന്‍ ധാരണയായത്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ്, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐ.പി.എസ്, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Trending
- ബഹ്റൈനില്‍ 29 വര്‍ഷത്തിനുശേഷം റമദാന് പൂര്‍ണമായി ശൈത്യകാലത്ത്
- ബഹ്റൈനില്‍ അഞ്ചു ലക്ഷത്തിലേറെ വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയില്‍
- മനുഷ്യക്കടത്ത് കേസില്‍ രണ്ടു പേര്‍ക്ക് അഞ്ചു വര്‍ഷം വീതം തടവ്
- കേരള സര്‍ക്കാര്‍ അനുവദിച്ച പുതിയ നോര്‍ക്ക ഹെല്പ് ഡെസ്ക് കെ.എസ്.സി.എയില്‍ ഉദ്ഘാടനം ചെയ്തു
- കാറിടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്ക്
- അവശ്യസാധന വിലകള്‍ പാര്‍ലമെന്റ് പരിശോധിക്കും
- അമേരിക്കന്‍ ഗായിക ദോജ കാറ്റ് ബഹ്റൈനിലെ വേദിയിലെത്തുന്നു
- ഖാലിദ് ബിന്‍ ഹമദ് ഫുട്ബോള്‍ കപ്പ്: റിഫ ചാമ്പ്യന്മാരായി


