ജിദ്ദ: നിരന്തരം അക്രമണം നടത്തുന്ന ഹൂതി നടപടിയെ സൗദി മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. യമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒപ്പുവെച്ച സ്റ്റോക്ക്ഹോം കരാര്‍ ഹൂതികള്‍ ലംഘിക്കുകയാണ്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികള്‍ ഭീകരാക്രമണം തുടരുകയാണ്. യമനിലെ ഹുദൈദ പ്രവിശ്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുളള വേദിയായി ഹൂതികള്‍ മാറ്റിയിരിക്കുകയാണ്. ഹൂതികളടെ അക്രമണം പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. പ്രതിരോധ ശേഷി കൈവരിക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ച ആക്ടിംഗ് മീഡിയാ മന്ത്രി മാജിദ് അല്‍ ഖസബി പറഞ്ഞു.
Trending
- കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി, പറയാന്‍ ചിലര്‍ക്ക് മടി; മുഖ്യമന്ത്രി
- ആഡംബരജീവിതം കടക്കെണിയിലാക്കി; ബാധ്യതവീട്ടാന്‍ ബാങ്ക് കൊള്ള
- വയോധികയുടെ തലയിൽ തുണിയിട്ട് മൂന്നര പവന്റെ മാല കവർന്നു; പ്രതി വീട്ടിലെ മുൻജോലിക്കാരി
- ട്രാൻസ്ജെൻഡറുകൾ ഇനി സൈന്യത്തിലില്ല ഔദ്യോഗിക ഉത്തരവിറക്കി യു.എസ്
- ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍
- ബഹ്റൈന്‍ ബോക്സിംഗ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡ്
- കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് : സുരേഷ് ഗോപി
- 30 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍