മനാമ: ബഹ്റൈനിലെ സാറില്‍ ദമ്പതിമാരുടെയും ഒരു കുഞ്ഞിന്റെയും മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ വാഹനമോടിച്ചയാള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലായിരുന്നെന്ന് പരിശോധനയില്‍ വ്യക്തമായി.
കേസില്‍ വിചാരണ ജൂണ്‍ 23ന് ആരംഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. ലഹരിയില്‍ ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ട് എതിര് റോഡിലേക്കു മറിഞ്ഞ് ഒരു കുടുംബം സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. ദമ്പതിമാര്‍ തല്‍ക്ഷണം മരിച്ചു. മൂന്നു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിലൊരു കുഞ്ഞ് പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു.
ഈ അപകടം രാജ്യത്ത് വിവാദം സൃഷ്ടിച്ചിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കുന്ന വിധത്തില്‍ അപകടം സൃഷ്ടിക്കുന്നതിനുള്ള ശിക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം സമൂഹത്തില്‍നിന്ന് വ്യാപകമായി ഉയരുകയുണ്ടായി.
Trending
- 95ാമത് സൗദി ദേശീയ ദിനം: ബി.ടി.ഇ.എ. ടൂറിസം ആഘോഷ പരിപാടി നടത്തും
- ജോയിന്റ് കമാന്‍ഡ് ആന്റ് സ്റ്റാഫ് കോഴ്സ് ബി.ഡി.എഫ്. ചീഫ് ഓഫ് സ്റ്റാഫ് ഉദ്ഘാടനം ചെയ്തു
- പ്രളയക്കെടുതി: ഹിമാചൽപ്രദേശിന് 1500 കോടി രൂപയും പഞ്ചാബിന് 1600 കോടി രൂപയും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
- ബഹ്റൈന്‍ പോളിടെക്നിക്ക് വഴി തടവുകാര്‍ക്ക് ഓംബുഡ്സ്മാന് വിദ്യാഭ്യാസ അവസരമൊരുക്കും
- നേപ്പാളിൽ ‘ജെൻ സി’ പ്രക്ഷോഭകാരികൾ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു, ഭാര്യ വെന്തുമരിച്ചു; കലാപം കത്തിപ്പടരുന്നു
- ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്ഫോടനം, ഉന്നം മുതിർന്ന ഹമാസ് നേതാക്കൾ
- സി പി രാധാകൃഷ്ണന് പുതിയ ഉപരാഷ്ട്രപതിയായി; ജയം 767 ല്‍ 452 വോട്ടുകള്‍ നേടി,ഇന്ത്യ സഖ്യത്തില്‍ വോട്ടുചേര്‍ച്ച
- തായ്ലന്റിലേക്കുള്ള പുതിയ ബഹ്റൈന്‍ അംബാസഡര്‍ക്ക് ചേംബര്‍ ഓഫ് കോമേഴ്സ് സ്വീകരണം നല്കി