മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ട് കൂടിയായ സാം സാമുവൽ അടൂരിന്റെ വേർപാട് പ്രവാസലോകത്തിൽ വലിയ ഞെട്ടലും ദുഃഖവും ഉണ്ടാക്കിയിരിക്കുകയാണ്. സ്വന്തമായി ഒരു വാഹന സൗകര്യം പോലുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ ബഹ്റൈനിലെ ഇതുപരിപാടിയിലും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിത്വമായിരുന്നു. പ്രത്യേകിച്ച് കോവിഡ് -19 എന്ന മഹാമാരി പടർന്ന് പിടിച്ച അവസരത്തിൽ ബഹ്റൈനിലെ സഹജീവി സ്നേഹത്തിനു ഉദാത്ത മാതൃകയായിരുന്നു സാം സാമുവൽ അടൂർ. അദ്ദേഹത്തിന്റെ ഭക്ഷ്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് അവസാനമായി അദ്ദേഹത്തിന്റെ വസതിക്കടുത്തുവച്ചു കാണുവാനിടയായത്. അപ്പോഴും സാമിന്റെ ആരോഗ്യസ്ഥിതി നോക്കണമെന്നും കർക്കശമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഞാൻ പറയുകയുണ്ടായി. തന്നെ തന്നെ മറന്നു സാമൂഹിക പ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അതൊന്നും ഒരു പ്രശ്നമല്ല. കൊറോണയെന്ന മഹാമാരിയിൽ കഷ്ടപ്പെടുന്ന അവശതയനുഭവിക്കുന്ന ജീവിതങ്ങളെ ചേർത്തുപിടിക്കുവാൻ സംരക്ഷിക്കുവാൻ പരിശ്രമിച്ചതിലൂടെ സമൂഹ നന്മയ്ക്കുവേണ്ടി സാമൂഹിക പ്രവർത്തനം നടത്തിയ സാം സാമുവലിന്റെ അകാല നിര്യാണം സഹജീവികൾക്ക് വേണ്ടി ജീവത്യാഗം ചെയ്ത ഒരു വീര പുരുഷനായിട്ടാണ് സാം അടൂരിനെ ഞാൻ എന്നും ഓർമിക്കുക. അദ്ദേഹത്തിന്റെ കുടുംബത്തോട് ബന്ധുമിത്രാദികളോട് അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
Trending
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു