കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രാത്രി യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന ആറംഗ സംഘത്തിലെ അഞ്ചുപേര്‍ കൂടി പിടിയിലായി.
സംഘത്തിലെ മുഖ്യപ്രതി പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി മുഹമ്മദ് ഷംസീര്‍ (21) നേരത്തെ പിടിയിലായിരുന്നു. കോഴിക്കോട് ടൗണ്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേര്‍ന്നാണ് ബാക്കിയുള്ളവരെ പിടികൂടിയത്.
കത്തികാണിച്ചു ഭീഷണിപ്പെടുത്തി ആളുകളുടെ പക്കല്‍നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. ഏപ്രില്‍ 27, 28 തിയതികളില്‍ നടന്ന സംഭവങ്ങളാണ് കേസിനാസ്പദം. സി.സി.ടി.വി. ദൃശ്യങ്ങളാണ് മുഖ്യപ്രതിയെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ണായകമായത്.
Trending
- ബഹ്റിൻ മലയാളീ കത്തോലിക്ക സമൂഹം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ 2025 ഡിസംബർ 26 ആം തീയ്യതി ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ആഘോഷിച്ചു.
- എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
- ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ മഹത്തരമാണ്
- കുവൈത്തിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
- തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്
- സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ കൊടുത്ത അവിണിശേരിയില്‍ ബിജെപിക്ക് ഭരണം പോയി; യുഡിഎഫ് അധികാരത്തില്‍
- മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി; സാമ്പത്തിക സഹായം നേടാം, അപേക്ഷ ക്ഷണിച്ചു
- വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് മയക്കുമരുന്ന് റാക്കറ്റിന്റെ കെണിയിലകപ്പെട്ടെന്ന് യുവതി കോടതിയില്‍

