കൊച്ചി: അനാഥർക്കും അഗതികൾക്കും സർക്കാർ സർവീസ് നിയമനങ്ങളിൽ രണ്ടു ശതമാനം സംവരണം നൽകാൻ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സർക്കാരിനു ശുപാർശ നൽകി.അനാഥർക്കുള്ള സംവരണം സംബന്ധിച്ച് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ സംസ്ഥാന സർക്കാരിന്റെ നിലപാടു തേടിയിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. ശശിധരൻ ചെയർമാനായ കമ്മിഷൻ വിശദമായ പഠനം നടത്തി ജൂൺ 27ന് ശുപാർശ നൽകിയത് .പത്തു വയസിനു മുമ്പ് മാതാപിതാക്കൾ നഷ്ടപ്പെട്ടതു മൂലമോ ഉപേക്ഷിക്കപ്പെട്ടതിനാലോ അനാഥരായവർക്കാവണം സംവരണത്തിന് അർഹത. സർക്കാർ നടത്തുന്നതും സർക്കാരിന്റെ അംഗീകാരമുള്ളതുമായ അനാഥാലയങ്ങളിലുള്ളവർക്ക് സംവരണം ബാധകമാണ്. ഫോസ്റ്റർ കെയറിലുള്ള കുട്ടികൾക്ക് സംവരണം നൽകേണ്ടതില്ല. അനാഥരും അഗതികളുമായവരെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്തി സംവരണം നൽകരുത്. ആവശ്യമെങ്കിൽ ഇതിന് നിയമ നിർമ്മാണം നടത്തണം.എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലുള്ള അനാഥർക്ക് അതത് കാറ്റഗറിയിലാണ് സംവരണം നൽകേണ്ടത്. ഏതു കാറ്റഗറിയിലാണെന്ന് അറിയാത്ത അനാഥരെ ജനറൽ കാറ്റഗറിയിൽപ്പെടുത്തണം. പട്ടികജാതി, പട്ടിക വർഗ്ഗ, ഒ.ബി.സി സംവരണ ശതമാനത്തിനുള്ളിൽ നിന്ന് ഇവർക്ക് സംവരണം നൽകുന്ന കാര്യം തീരുമാനിക്കണം.സംവരണം അതിനർഹതയുള്ള അനാഥനാണെന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാവണം.. ഇത്തരത്തിൽ സർട്ടിഫിക്കറ്റു നൽകാൻ റവന്യൂ ഉദ്യോഗസ്ഥനെ നിയോഗിക്കണം. ശിശുക്ഷേമ സമിതിയുടെ സർട്ടിഫിക്കറ്റിനു പുറമേ റവന്യൂ ഉദ്യോഗസ്ഥൻ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി വസ്തുതകൾ ബോദ്ധ്യപ്പെടണം. അനാഥരായതിനാൽ മാതാപിതാക്കളുടെ തൊഴിൽ, ഭൂമിയിൽ നിന്നുള്ള വരുമാനം തുടങ്ങിയ ഘടകങ്ങളൊന്നും പരിഗണിക്കേണ്ടതില്ല. ആ നിലയ്ക്ക് ക്രീമിലെയർ ബാധകമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Trending
- പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച കേസിൽ അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ
- 58 പുതിയ ഇടപാട് ഇനങ്ങൾ ഉൾപ്പെടുത്തി ബഹ്റൈൻ നീതിന്യായ മന്ത്രാലയം ഇലക്ട്രോണിക് നോട്ടറൈസേഷൻ സേവനങ്ങൾ വിപുലീകരിച്ചു
- പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധം: 3 പേർ കുറ്റക്കാർ
- ബഹ്റൈനിലെ ഗലാലിയിൽ പുതിയ ഗേൾസ് സ്കൂളിന് തറക്കല്ലിട്ടു
- തൃശൂർ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടി പരിക്കേൽപിച്ചു
- ‘അഞ്ഞൂറ് ആളുകളെ എവിടന്നോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്’, ആശ സമരത്തെ അധിക്ഷേപിച്ച് എ വിജയരാഘവൻ
- അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിക്കുന്ന നടപടി നിയമ വിരുദ്ധം- ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
- സാമ്പത്തിക ക്രമക്കേട്, മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സി പി ഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു