വയനാട്:അമ്മ സോണിയാഗാന്ധിക്കും അച്ഛൻ രാജീവ്ഗാന്ധിക്കും മുൻപേ “പിറന്നുവീണ കുഞ്ഞുരാഹുലിനെ ആദ്യം വാരിയെടുത്ത ” രാജമ്മ എന്ന മുന്‍ നഴ്സിനെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തി.1970 ജൂൺ മാസത്തിൽ രാഹുൽഗാന്ധി ജനിച്ച ഡൽഹി ഹോളിക്രോസ് ആശുപത്രിയിൽ നേഴ്സ് ആയിരുന്നു രാജമ്മ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയായി ജനിച്ച രാഹുൽ ആശുപത്രിയിലെ ഓമനയായിരുന്നു എന്ന് രാജമ്മ സ്നേഹപൂർവ്വം പറയുന്നു”-നേഴ്സ് ജോലിയിൽ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുൽഗാന്ധി യുഡിഎഫ് സ്ഥാനാർത്ഥി ആയി എത്തുന്നത്. ഇന്നിപ്പോൾ വിജയിച്ചു നന്ദി പറയാനായി കോൺഗ്രസ് അധ്യക്ഷൻ എത്തിയപ്പോൾ വോട്ടർ കൂടിയായ രാജമ്മയെ കാണാൻ മറന്നില്ല. നിർഭരമായിരുന്നു ഈ കൂടിക്കാഴ്ച. കല്പറ്റ ഗസ്റ്റ് ഹൗസില്‍ വച്ചാണ് രാഹുല്‍ ഗാന്ധി രാജമ്മയെ കണ്ടുമുട്ടിയത്. രാഹുല്‍ ഗാന്ധിയെ കാണണമെന്ന ആഗ്രഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. രാജമ്മയുടെ ആഗ്രഹമറിഞ്ഞ രാഹുല്‍ ഗാന്ധി പര്യടനത്തിനിടെ രാജമ്മയെ കാണാമെന്ന് സമ്മതിക്കുകയായിരുന്നു.
Trending
- സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യം: മന്ത്രി ഡോ. ആര്. ബിന്ദു
- ജൂൺ 28 ന് നടത്തുന്നു “ബ്രീസ് 2024” പങ്കെടുക്കാനെത്തിയ അസീസ്, നോബി എന്നിവരെ സ്വീകരിച്ചു
- മനാമ സൂഖ് തീപിടിത്തം: ദുരിതബാധിതരായ അഞ്ച് പേർക്ക് എയർ ടിക്കറ്റുകൾ നൽകി
- മലപ്പുറത്ത് യുവാവിനെയും ഒരു വയസുള്ള മകളെയും കാണാതായി
- അമിത ഭാരം ചുമത്തി ലാഭം കൊയ്യുന്നു, വിമാനയാത്രാ നിരക്കുകളുടെ വർദ്ധനവ് റദ്ദാക്കണം: ജോൺ ബ്രിട്ടാസ് എം പി
- പൗരത്വ നിയമലംഘനം റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ഹോട്ട്ലൈൻ തുടങ്ങി
- കെ.എസ്.ആര്.ടി.സിക്ക് 20 കോടി കൂടി അനുവദിച്ചു
- മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ജൂലൈ 5 ന് ബഹ്റൈനിൽ സംവാദം സംഘടിപ്പിക്കുന്നു