തിരുവനന്തപുരം: മിത്ത് വിവാദം പുതുപ്പള്ളിയിൽ കോൺഗ്രസ് ചർച്ചയാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം എൻഎസ്എസിനുണ്ട്. സോളാറിൽ വേട്ടയാടിയ സിപിഎമ്മിന് പുതുപ്പള്ളി മറുപടി നൽകും. മരണപ്പെട്ട ഉമ്മൻ ചാണ്ടിയേയും അവർ വെറുതെ വിടുന്നില്ല. ജനമനസിൽ പുണ്യാളൻ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്നും വി ഡി സതീശൻ പറഞ്ഞു. മക്കള്‍ രാഷ്ട്രീയം എന്ന വിമര്‍ശനത്തെ പൂര്‍ണ്ണമായി തള്ളുകയാണ് പ്രതിപക്ഷ നേതാവ്. ചാണ്ടി ഉമ്മൻ സ്വര്‍ണ നൂലില്‍ കെട്ടിയിറക്കിയ രാജകുമാരനല്ല ചാണ്ടി ഉമ്മനെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് കുടുംബത്തെ അറിയിക്കുകയായിരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മകന് അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ചാണ്ടി ഉമ്മന്‍ നേരത്തെ തന്നെ സീറ്റ് കിട്ടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Trending
- ബഹ്റൈനില്‍ റമദാനിലെ ഉപഭോക്തൃ സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കമായി
- ഭിന്നശേഷി കുട്ടികള്‍ക്കുള്ള സുല്‍ത്താന്‍ ബിന്‍ സല്മാന് ഖുര്‍ആന്‍ അവാര്‍ഡ് രണ്ടാം വര്‍ഷവും ബഹ്റൈന്‍
- താജിക്കിസ്ഥാന്‍- കിര്‍ഗിസ്ഥാന്‍ അതിര്‍ത്തി കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി വർക്കലയിലെ സ്ഥിരംസന്ദർശകൻ; ഹോംസ്റ്റേയ്ക്ക് 5ലക്ഷം,പോലീസുകാരന് കൈക്കൂലി വാഗ്ദാനം
- ഹോളി ആഘോഷത്തിനിടെ വെടിവയ്പ്; ബിജെപി നേതാവ് കൊല്ലപ്പെട്ടു
- സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശവർക്കർക്ക് ഇരുട്ടടിയായി ജപ്തി നോട്ടീസ്
- കളമശ്ശേരി പോളിടെക്നിക്കിലേക്ക് ലഹരിയെത്തിച്ച രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു
- ദുഷ്ടബുദ്ധികളുടെ തലയിലുദിച്ച സമരം; ആശാ വര്‍ക്കര്‍മാരുടെ സമരം അനാവശ്യം; ഇ.പി. ജയരാജന്