മനാമ: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2025ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ബഹ്റൈന്‍ ശ്രദ്ധേയമായ പുരോഗതി. ലിംഗ അസമത്വം വന്‍തോതില്‍ കുറയ്ക്കാന്‍ രാജ്യത്തിന് സാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ ബഹ്റൈന്‍ 12 സ്ഥാനങ്ങള്‍ കയറി 148 രാജ്യങ്ങളില്‍ 104ാം സ്ഥാനത്തെത്തി. 2024ല്‍ നേട്ടം 66.6% ആയിരുന്നത് 2025ല്‍ 68.4% ആയി ഉയര്‍ന്നു. യു.എ.ഇക്ക് ശേഷം ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ രാജ്യം രണ്ടാം സ്ഥാനം നേടി.
ബഹ്റൈന്‍ നേടിയ ശ്രദ്ധേയമായ പുരോഗതിയെ സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) പ്രശംസിച്ചു. സാമ്പത്തിക പങ്കാളിത്തം, അവസരം, വരുമാന സമത്വം, വനിതാ മന്ത്രിമാരുടെ ശതമാനം (ഇപ്പോള്‍ 21.7%) തുടങ്ങിയ പ്രധാന മേഖലകളില്‍ ബഹ്റൈന്‍ ഗള്‍ഫില്‍ ഒന്നാം സ്ഥാനത്താണ്.
Trending
- ഭക്ഷ്യസുരക്ഷ: ഭക്ഷ്യമേഖലാ പ്രതിനിധികളുമായി ബഹ്റൈന്‍ വ്യവസായ മന്ത്രി ചര്‍ച്ച നടത്തി
- ലിംഗ അസമത്വ റിപ്പോര്‍ട്ടില്‍ ബഹ്റൈന്‍ ശ്രദ്ധേയമായ പുരോഗതി
- ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയും വാലോ ഏവിയേഷനും ധാരണാപത്രം ഒപ്പുവെച്ചു
- കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ പോലീസുകാര്‍ പിടിയില്‍
- ഇസ്രയേലിനെ പിന്തുണച്ചും ഇറാനെ തള്ളിയും ജി7 രാജ്യങ്ങള്‍; ഉച്ചകോടിക്ക് ഇന്ന് സമാപനം
- എല്ലാവരും ഉടൻ തന്നെ ടെഹ്റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ട്രംപിൻറെ മുന്നറിയിപ്പ്
- 2025ലെ അല്‍ ദാന നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ പുതിയ സ്കൂളുകള്‍ക്കും വിപുലീകരണത്തിനും വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരം