തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വര്‍ഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയതിനെതിരായ പരാതിയിൽ ഗവർണർ ഇന്ന് തീരുമാനമെടുക്കും. യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലെന്ന ആരോപണത്തെ തുടർന്ന് പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിൽ വൈസ് ചാൻസലർ വിശദീകരണം നൽകിയിരുന്നു. സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ പരാതി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനത്തിൽ ഗവർണർ ഇടപെട്ടത്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിൻ്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി. എന്നാൽ യു.ജി.സി നിഷ്കർഷിച്ച അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്നാണ് പരാതിക്കാർ പ്രധാനമായും ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ വിശദീകരണം തേടി. വി.സിയുടെ റിപ്പോർട്ടിൻമേൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.
Trending
- വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദിച്ച് കെനിയൻ സ്വദേശിനി
- ലെബനാനില്‍ കടുത്ത ഭക്ഷ്യപ്രതിസന്ധി
- കപ്പലുകളെ തുരത്താൻ സ്ഥാപിച്ച മൈനുകൾ എവിടെയെന്നതിൽ ഇറാന് അവ്യക്തതയെന്ന് റിപ്പോർട്ട്, ഹോർമൂസ് തുറക്കൽ വൈകും
- ഹമദ് ടൗണ്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മാണത്തിന് ഒരുക്കം തുടങ്ങി
- പുരാവസ്തു മോഷണം: രണ്ടു പേര് അറസ്റ്റില്‍
- ചൈന വമ്പൻ തയാറെടുപ്പ് നടത്തുന്നു, യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്; അമേരിക്കയ്ക്ക് ഭീഷണിയായ മിസൈലുകൾ ഇറാന് കൈമാറുമെന്ന് വെളിപ്പെടുത്തൽ
- ഹമദ് ടൗണില്‍ വാഹനമിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു
- ഭൂമി ഇടപാട് വിവാദം: ‘ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി’; പുതിയ ആരോപണങ്ങൾ ഉയർത്തി ദല്ലാൾ നന്ദകുമാർ
