കോഴിക്കോട്: സീബ്രാ ലൈനില്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു.
ഡ്രൈവര്‍ എടക്കര സ്വദേശി സല്‍മാന്റെ (29) ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്പെന്റ് ചെയ്യത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡ്രൈവറെയും ബസുടമ മലപ്പുറം മേലാറ്റൂര്‍ സ്വദേശി ഹൈദരാലിയെയും രാമനാട്ടുകര ഫറോക്ക് ജോയിന്റ് ആര്.ടി.ഒ. വിളിച്ചുവരുത്തിയിരുന്നു. സംഭവത്തില്‍ നല്ലളം പൊലീസ് കേസെടുത്തു.
പരിക്കേറ്റ വിദ്യാര്‍ഥിനി ചികിത്സയിലാണ്. ചെറുവണ്ണൂര്‍ സ്രാമ്പ്യ സ്കൂളിനു മുന്നിലെ സീബ്രാ ലൈനില്‍ കഴിഞ്ഞ ഏഴിനാണ് സംഭവം. കൊളത്തറ സ്വദേശി നിസാറിന്റെ മകള്‍ ഫാത്തിമ റിനയെയാണ് അമിത വേഗതയില്‍ വന്ന ബസ് ഇടിച്ചുതെറിപ്പിച്ചത്. വീട്ടിലേക്കു പോകാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു ഫാത്തിമ.
ഇരുവശത്തും നോക്കി സീബ്രാ ലൈനിലൂടെ അതീവശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഫാത്തിമയെ കോഴിക്കോട്ടുനിന്ന് കാളികാവിലേക്കു പോകുകയായിരുന്ന ബസാണ് അമിത വേഗതയിലെത്തി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് വീണ ഫാത്തിമ അത്ഭുതകരമായി രക്ഷപ്പെട്ടു.
Trending
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്
- ബേപ്പൂരിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; കൊലപാതകമെന്ന് സംശയം