ഡല്‍ഹി: കര്‍ഷകന്റെ മരണത്തിന് കാരണക്കാര്‍ പോലീസെന്ന് കര്‍ഷകര്‍. ട്രാക്ടര്‍ ഓടിച്ച കര്‍ഷകനുനേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കര്‍ഷകര്‍ ആരോപിച്ചു. പ്രതിഷേധം കനത്തതോടെ കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തുന്നത് വരെ എത്തിച്ചു. സിംഗു അതിര്‍ത്തിയിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. മരണപ്പെട്ട കര്‍ഷകന്റെ മൃതദേഹം മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ തള്ളിക്കളഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ മാര്‍ച്ച് ചെങ്കോട്ടയിലെത്തിയേതാടെ അര്‍ദ്ധ സൈനിക വിഭാഗം കര്‍ഷകരെ പിന്തിരിപ്പിക്കാന് ശ്രമം തുടരുകയാണ്.
Trending
- വിജില്‍ തിരോധാന കേസ്: മൃതദേഹത്തിനായി സരോവരത്ത് തെരച്ചില്‍ നാളെയും തുടരും
- വൻ മാവോയിസ്റ്റ് വേട്ട, മൊദെം ബാലകൃഷ്ണയുൾപ്പടെ പത്ത് പേരെ വധിച്ച് സുരക്ഷാസേന
- മുൻ കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു.
- പി പി തങ്കച്ചൻ്റെ വേർപാടിൽ ലീഡർ സ്റ്റഡി ഫോറം അനുശോചിച്ചു
- ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി ഹമാസ്; ‘അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനം, ശിക്ഷ ഉറപ്പാക്കണം’
- അമിത മയക്കുമരുന്ന് ഉപയോഗം; യുവാവ് വാഹനത്തില്‍ മരിച്ച നിലയില്‍
- ഭക്ഷണ ട്രക്കുകള്‍ ബഹ്റൈനികള്‍ക്ക് മാത്രം, വിദേശ തൊഴിലാളികള്‍ പാടില്ല; ബില്‍ പാര്‍ലമെന്റില്‍
- മുഹറഖിലെ ഷെയ്ഖ് ദുഐജ് ബിന്‍ ഹമദ് അവന്യൂ വെള്ളിയാഴ്ച മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും