മനാമ: അദില്യയിലെ റെസ്റ്റോറന്റ് ജീവനക്കാരിക്ക് ബഹ്റിൻ പലിശവിരുദ്ധ സമിതിയുടെ ഇടപെടൽ കാരണം പാസ്പോർട്ട് തിരികെ ലഭിച്ചു. പാസ്പോർട്ട് പണയമായി നല്കി 300 ദിനാർ പലിശയ്ക്കായി വാങ്ങിയിരുന്നു. ഇതിൽ 90 ദിനാറോളം പലിശയായും പകുതിയിലധികം തുക മുതൽ പൈസയായി നല്‍കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കാരണം റെസ്റ്റോറന്റുകൾ അടഞ്ഞു കിടന്നിരുന്നതിനാൽ ജോലിയോ ശമ്പളമോ ലഭിക്കാതെ ഫ്ലാറ്റ് വാടക പോലും നല്കാൻ കഴിയാത്ത അവസ്ഥയിലാണ് സമിതിക്ക് പരാതി നല്‍കിയത്. സമിതിയുടെ ശക്തമായ ഇടപെടൽ കാരണം പലിശക്കാരൻ പാസ്പോർട്ട് തിരകെ നല്‍കുകയായിരുന്നു. പ്രവാസി കമ്മീഷൻ
അംഗവും, പലിശവിരുദ്ധ സമിതി ഉപദേശക സമിതി അംഗവുമായ കണ്ണൂർ സുബൈർ, സമതി ചെയർമാൻ ജമാൽ ഇരിങ്ങൽ, സിക്രട്ടറി ദിജീഷ്, സമതി അംഗങ്ങളായ നാസർ മഞ്ചേരി, അസ്കർ പൂഴിത്തല തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ സുബൈർ പാസ്പോർട്ട്
ഇരയ്ക്ക് കൈമാറി. കോവിഡ് പശ്ചാത്തലത്തിൽ പലിശയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് പണയമായി നല്കിയ നിരവധി സുകളാണ് സമിതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Trending
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു
- ടീം ശ്രെഷ്ഠ ബഹ്റൈൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു